ADVERTISEMENT
പെട്രോള്‍ പമ്പുകളില്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്ന ഇളവ്  നിര്‍ത്തലാക്കി. ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള പേമെന്റിന് നല്‍കിയിരുന്ന ഇളവ് ഒക്ടോബര്‍ 1 മുതല്‍ ലഭിക്കില്ല. ഡിജിറ്റല്‍ പേമെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുമേഖലാ എണ്ണ കമ്പനികള്‍ രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ഇതനുസരിച്ച് ഇന്ധനം വാങ്ങുമ്പോള്‍ ക്രഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ഇ-വാലറ്റ് എന്നിവ ഉപയോഗിച്ച് നടത്തുന്ന പേമെന്റുകള്‍ക്ക് ഇതുവരെ ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍, ഒക്ടോബര്‍ 1 മുതല്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പേമെന്റിന് ഇളവ് ഇല്ല. അതേസമയം ഡെബിറ്റ് കാര്‍ഡുകള്‍, ഡിജിറ്റല്‍ പേമെന്റുകള്‍ എന്നിവക്ക് ഇളവ് നല്‍കുന്നത് നിര്‍ത്തലാക്കിയിട്ടില്ല, തുടര്‍ന്നും ലഭ്യമാകും. പൊതുമേഖലാ എണ്ണ കമ്പനികള്‍ നിര്‍ദ്ദേശിച്ച പ്രകാരം ക്രഡിറ്റ് ഉപയോഗിച്ചുള്ള പേമെന്റ് നടത്തുമ്പോള്‍  0.75 ശതമാനം കാഷ്ബാക് നല്‍കിയിരുന്നത് അവസാനിപ്പിക്കുകയാണന്ന് എസ്ബിഐ  ക്രഡിറ്റ് കാര്‍ഡ് ഉപയോക്താളെ മെസ്സേജ്  വഴി അറിയിച്ചു. 2016 ലെ നോട്ട്  നിരോധനത്തെ തുടര്‍ന്ന് കറന്‍സി ലഭ്യത കുറഞ്ഞതോടെ സര്‍ക്കാര്‍ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികളോട് ഇന്ധനം വാങ്ങുമ്പോള്‍ നടത്തുന്ന കാര്‍ഡ് പേമെന്റുകള്‍ക്ക് 0.75 ശതമാനം ഇളവ് അനുവദിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com