ADVERTISEMENT
രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതി കഴിഞ്ഞ ആറ് വര്‍ഷത്തെ താഴ്ചയിലേക്ക് എത്തി. ആഭ്യന്തര വിപണിയിലെ സ്വര്‍ണ്ണ വില റെക്കോഡ് ഉയരത്തില്‍ എത്തിയതും കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി രാജ്യ വ്യാപകമായി ലോക്ഡൗണ്‍ നടപ്പിലാക്കിയതും സ്വര്‍ണ്ണത്തിന്റെ ആവശ്യകത കുറച്ചതാണ് ഇറക്കുമതി കുറയാനുള്ള പ്രധാന കാരണം.  രാജ്യത്തേക്കുള്ള  സ്വര്‍ണ്ണ ഇറക്കുമതിയില്‍ 73 ശതമാനം കുറവാണ് മാര്‍ച്ചില്‍ പ്രകടമായത്.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍  93.24 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം മാര്‍ച്ചില്‍ 25 ടണ്‍ സ്വര്‍ണം മാത്രമാണ് ഇറക്കുമതി ചെയ്തത് .
മൂല്യം അടിസ്ഥാനമാക്കി നോക്കുമ്പോള്‍ മാര്‍ച്ചിലെ സ്വര്‍ണ്ണം ഇറക്കുമതിയില്‍ 63 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 122 കോടി ഡോളറിന്റെ സ്വര്‍ണ്ണം കഴിഞ്ഞ മാസം രാജ്യത്തേക്ക് ഇറക്കുമതി ചെയ്തു. ആഭ്യന്തര സ്വര്‍ണ്ണ വില ഉയര്‍ന്നതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ സ്വര്‍ണ്ണ ഇറക്കുമതി 41 ശതമാനം കുറഞ്ഞിരുന്നു. സ്വര്‍ണ്ണ നാണയങ്ങളുടെ ഇറക്കുമതി നികുതി 10 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായി ഉയര്‍ത്തിയതും ഇറക്കുമതി കുറയാന്‍ കാരണമായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com