ന്യൂഡൽഹി∙ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിന് ശ്രീലങ്കൻ സർക്കാരിന്റെ യാത്രാനുമതി. കായികമന്ത്രിയുടെ അനുമതി നേടിയില്ലെന്ന കാരണത്താൽ ടീമിലെ ഒൻപതു പേരുടെ യാത്ര സർക്കാർ നേരത്തെ റദ്ദാക്കിയിരുന്നു. ക്രിക്കറ്റ് ടീമിനെ വിദേശ പര്യടനത്തിന് അയയ്ക്കുന്നതിന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് മുൻകൂട്ടി സർക്കാരിൽ അനുവാദം വാങ്ങണമെന്നാണു നിയമം. ഇത് ലംഘിച്ചതിന്റെ പേരിലാണ് ഇന്നലെ ഇന്ത്യയിലേക്ക് പുറപ്പെടേണ്ട ഒൻപത് ഏകദിന ടീമംഗങ്ങളുടെ യാത്ര റദ്ദാക്കിയത്. ക്രിക്കറ്റ് ബോർഡ് ക്ഷമാപണം നടത്തിയതോടെ സർക്കാർ തീരുമാനം പിൻവലിച്ചു. താരങ്ങൾ ഇന്നു പുലർച്ചെ പുറപ്പെടും. പതിനാറംഗ ടീമിലെ ബാക്കി ഏഴുപേർ ടെസ്റ്റ് ടീമിലെ അംഗങ്ങളാണ്.
x-default
Advertisement