Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പന്ത് തലയ്ക്കു കൊണ്ടു; പാക്ക് ബാറ്റ്സ്മാൻ ഇമാം ഉൽ ഹഖിന് പരുക്ക്

Imam Ul-Haq തലയ്ക്കു പരുക്കേറ്റ് ഇമാം ഉൽ ഹഖ് മൈതാനത്തുനിന്നു മടങ്ങുന്നു.

അബുദാബി ∙ രണ്ടാം ഏകദിനത്തിൽ ന്യൂസീലൻഡിനെ 6 വിക്കറ്റിനു കീഴടക്കിയെങ്കിലും ഓപ്പണിങ് ബാറ്റ്സ്മാൻ ഇമാം ഉൽ ഹഖ് തലയ്ക്കു പരുക്കേറ്റ് ആശുപത്രിയിലായത് പാക്കിസ്ഥാനു തിരിച്ചടിയായി. 16ൽ നിൽക്കെ ഫാസ്റ്റ് ബോളർ ലോക്കി ഫെർഗൂസന്റെ ഷോർട് ബോൾ ഇമാമിന്റെ ഹെൽമെറ്റിന്റെ ഗ്രില്ല് തകർത്തു പാ‍ഞ്ഞു.   തലകറങ്ങി മൈതാനത്തു വീണ ഇമാം അൽപസമയത്തിനു ശേഷമാണു സാധാരണ നിലയിലേക്കു തിരിച്ചെത്തിയത്.  സ്കാനിങ്  പരിശോധനകളിൽ തലയ്ക്കു ഗുരുതരമായ പരുക്കില്ലെന്നു കണ്ടെത്തി. 

നേരത്തെ, ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡിനെ 50 ഓവറിൽ ഒൻപതിന് 209ൽ ഒതുക്കിയതു പേസ് ബോളർ ഷഹീൻ ഷാ അഫ്രീദിയാണ്. 38 റൺസ് വഴങ്ങി 4 വിക്കറ്റ് എന്ന കരിയറിലെ മികച്ച നേട്ടത്തോടെ ജ്വലിച്ച അഫ്രീദിക്കു മുന്നിൽ കിവീസ് വാടിവീണു.  

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ഫഖാർ സൽമാൻ ഫോമിലേക്കു തിരിച്ചെത്തിയ പ്രകടനത്തോടെ നേടിയ അർധസെഞ്ചുറി (88) 40.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്താൻ പാക്കിസ്ഥാനെ സഹായിച്ചു. സൽമാന്റെ ഏഴാം അർധസെഞ്ചുറിയാണിത്.

related stories