ADVERTISEMENT

ഏതു കഠിന സാഹചര്യങ്ങളിലും അക്ഷോഭ്യനായ കപ്പിത്താനായി ടീമിനെ തീരത്തടുപ്പിക്കുന്ന മഹേന്ദ്ര സിങ് ധോണി പ്രായഭേദമന്യെ എല്ലാവരുടെയും പ്രിയപ്പെട്ടവനാണ്. ചെന്നൈയിലെ ആരാധകർക്കു ധോണിയോടു കടുത്ത സ്നേഹമാണ്. തമിഴ്നാടിനെ സംബന്ധിച്ചു ക്രിക്കറ്റിലെ രജനികാന്താണ് ധോണി. ഒരു സമ്പൂർണ പാക്കേജ്. മുഴുനീള ആഘോഷം.

ഐപിഎല്ലിന്റെ വേദി പ്രതീക്ഷകൾക്കുമപ്പുറമാണ്. വിരാട് കോഹ്‌ലിമാരും രോഹിത് ശർമമാരും ഡിവില്ലിയേഴ്സുമാരും ഇങ്ങനെ ആരാധകരെ ദിവസേനയെന്ന പോലെ ആവേശത്തിലാറാടിക്കുന്ന വേദി വേറെ ഏതുണ്ട് !
പൊതു കാഴ്ചപ്പാടിനു വിരുദ്ധമായി അടിമുടി അടി മാത്രമല്ല ഐപിഎൽ. വിരാട് കോഹ്‌ലിയുടെ തന്നെ ബാറ്റിങ് നോക്കൂ. ലക്ഷണമൊത്ത ക്രിക്കറ്റ് ഷോട്ടുകളിലൂടെയാണ് കോഹ്‌ലി മുന്നേറുന്നത്. രോഹിത് ശർമയുടെ ബാറ്റിൽ നിന്നൊഴുകുന്ന സുന്ദര ഷോട്ടുകൾ നിങ്ങളുടെ ഹൃദയത്തിൽ ആവേശമുയർത്തുന്നു.

ഡിവില്ലിയേഴ്സിന്റെ ഷോട്ടുകളുടെ വൈവിധ്യം കാണുമ്പോൾ ഇത്രയേറെ അനായാസമാണോ ബാറ്റിങ് എന്നു നിങ്ങൾ ആശ്ചര്യപ്പെടുന്നു. ആധുനിക കാല ക്രിക്കറ്റിനു പറ്റിയ തരത്തിൽ ഒരു ഓപ്പണിങ് പാർട്ണറെ തിരഞ്ഞെടുക്കേണ്ടി വന്നാൽ വിരാട് കോഹ്‌ലി ആയിരിക്കും എന്റെ ചോയ്സ്. നല്ലൊരു കൂട്ടുകെട്ടായിരിക്കും അതെന്ന കാര്യത്തിൽ എനിക്കു സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com