ഐപിഎൽ: ഡെക്കാൻ ചാര്‍ജേഴ്സുമായുള്ള നിയമ യുദ്ധത്തിൽ ബിസിസിഐക്ക് ആശ്വാസം
Mail This Article
മുംബൈ ∙ ഐപിഎൽ ക്രിക്കറ്റിൽനിന്നു പുറത്താക്കപ്പെട്ട ഡെക്കാൻ ചാര്‍ജേഴ്സുമായുള്ള നിയമ യുദ്ധത്തിൽ ബിസിസിഐയ്ക്ക് ആശ്വാസം. ഐപിഎലിൽ നിന്നു പുറത്താക്കിയതിനു ഡെക്കാൻ ചാർജേഴ്സിന് ബിസിസിഐ 4,800 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ചിന്റ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. 100 കോടി രൂപയുടെ ബാങ്ക് ഗാരന്റി നൽകണമെന്ന ചട്ടം ലംഘിച്ചതിനാണ് ഡെക്കാൻ ചാർജേഴ്സിനെ പുറത്താക്കിയതെന്നു ബിസിസിഐയുടെ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു.
കരാർ ലംഘനത്തിന്റെ പേരിൽ പേരിൽ 2012 ലാണ് ഡെക്കാൻ ചാർജേഴ്സിനെ ഐപിഎലിൽ നിന്നു പുറത്താക്കിയത്. തുടർന്നു ടീം ഉടമകളായ ഡെക്കാൻ ക്രോണിക്കിൾസ് ഹോൾഡിങ്സ് ലിമിറ്റഡ് കോടതിയെ സമീപിക്കുകയായിരുന്നു. ഡെക്കാൻ ചാർജേഴ്സിന് അനുകൂലമായി കഴിഞ്ഞവർഷം പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയത്.
English Summary: BCCI wins legal battle against Deccan Chargers