ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പ് പ്ലേഓഫിലെ ജീവൻമരണപ്പോരാട്ടങ്ങൾക്കു സാക്ഷിയാകുമ്പോഴും മുംബൈ ഇന്ത്യൻസിന്റെ തകർച്ച സംബന്ധിച്ച ചർച്ചകൾ നിലയ്ക്കുന്നില്ല. ട്വന്റി20 ക്രിക്കറ്റിലെ മികവിന്റെ പര്യായമായി മാറിയ, ടീം ഇന്ത്യയെ നേരിട്ടാൽ പോലും വിജയമുറപ്പെന്ന് ആരാധകർ കരുതിയ മുംബൈയാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയും ഏറ്റുവാങ്ങി മടങ്ങുന്നത്. ഐപിഎൽ കിരീടഗാഥകളുടെ ബലത്തിൽ വിരാട് കോലിയിൽ നിന്നു ദേശീയ ടീം ക്യാപ്റ്റൻസി ഏറ്റെടുത്ത രോഹിത് ശർമയും കരിയറിലെതന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഈ സീസൺ പിന്നിടുന്നത്. പ്രീമിയർ ലീഗിന്റെ കിരീടം അഞ്ചു വട്ടം ഉയർത്തിയ ഇന്ത്യൻസ് ഈ സീസണിൽ കിരീടവഴിയിലെ കാഴ്ചക്കാരായി ഒതുങ്ങിപ്പോയതിന്റെ കാരണങ്ങൾ തേടിച്ചെന്നാൽ ഐപിഎലും കടന്ന് ഇക്കഴിഞ്ഞ മെഗാ താരലേലത്തിലെത്തി നിൽക്കും ആ അന്വേഷണം.
പൊള്ളാർഡും ആർച്ചറും ഉനദ്ഘട്ടും പുറത്തേക്ക്? ടീം പൊളിച്ചടുക്കും; മുംബൈയിൽ വൻമാറ്റങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.