ADVERTISEMENT

ലീഡ്സ് ∙ ആക്രമണോത്സുക ക്രിക്കറ്റിന്റെ പാഠങ്ങൾ പഠിപ്പിച്ച പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ നാട്ടുകാരെ മൂന്നാം വട്ടവും തറപറ്റിച്ച് ഇംഗ്ലണ്ട്.  നിലവിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ജേതാക്കളായ ന്യൂസീലൻഡിനെതിരെ 3–0ന് പരമ്പര നേടിയ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ 7 വിക്കറ്റിന് ജയിച്ചു.  ജോ റൂട്ട് (86*), ജോണി ബെയർസ്റ്റോ(71*) എന്നിവർ പുറത്താകാതെ നിന്നു. സ്കോർ: ന്യൂസീലൻഡ്: 329, 326, ഇംഗ്ലണ്ട്: 360, 3ന് 296. 

ആദ്യ സെഷൻ മഴ മൂലം നഷ്ടമായതിനു ശേഷമാണ് റൂട്ട്–ബെയർസ്റ്റോ സഖ്യം കിവീസ് ബോളർമാരെ അടിച്ചുപറത്തിയത്. 30 പന്തിൽ അർധശതകം തികച്ച ബെർസ്റ്റോയ്ക്കൊപ്പം റൂട്ട് നാലാം വിക്കറ്റിന് 111 റൺസ് കൂട്ടിച്ചേർത്തു.   രണ്ട് ഇന്നിങ്സുകളിലുമായി 10 വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർ ജാക്ക് ലീഷ് ആണ് പ്ലെയർ ഓഫ് ദ് മാച്ച്.

English Summary: New Zealand vs England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com