ADVERTISEMENT

ദാംബുള്ള ∙ റെക്കോർഡ് കുറിച്ച ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു ഇന്ത്യയെ സമ്പൂർണ ജയത്തിൽ നിന്നു തടഞ്ഞു നിർത്തി. ട്വന്റി20 പരമ്പരയിലെ 3–ാം മത്സരത്തിൽ ലങ്കയുടെ ജയം 7 വിക്കറ്റിന്.സ്കോർ: ഇന്ത്യ–20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 138. ശ്രീലങ്ക– 17 ഓവറിൽ 3ന് 141.

ആദ്യ രണ്ടു കളികളും ജയിച്ച ഇന്ത്യ പരമ്പര 2–1നു സ്വന്തമാക്കി. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങാണ് പരമ്പരയുടെ താരം. 48 പന്തിൽ 80 റൺസ് അടിച്ചെടുത്ത അത്തപ്പത്തുവിന്റെ ബാറ്റിങ്ങാണ് അവസാന മത്സരത്തിൽ ലങ്കയ്ക്ക് ആശ്വാസ വിജയം നൽകിയത്. രാജ്യാന്തര ട്വന്റി20യിൽ 2000 റൺസ് തികയ്ക്കുന്ന ആദ്യ ലങ്കൻ ക്രിക്കറ്റർ എന്ന നേട്ടവും മുപ്പത്തിരണ്ടുകാരി അത്തപ്പത്തു സ്വന്തമാക്കി. തിലകരത്‌നെ ദിൽഷനാണ് (1889 റൺസ്) പുരുഷ താരങ്ങളിൽ ഒന്നാമൻ.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ റൺസെടുക്കാൻ കഷ്ടപ്പെടുകയായിരുന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് (33 പന്തിൽ 39) ഇന്ത്യയുടെ ടോപ് സ്കോറർ. 

Content Highlights: twenty 20 Women cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com