ടക്കറിന്റെ ഒറ്റയാൾ പോരാട്ടം അയർലൻ‍ഡിനെ രക്ഷിച്ചില്ല; ഓസ്ട്രേലിയയ്ക്കു 42 റൺസ് വിജയം

arone-finch-batting
അയർലൻഡിനെതിരെ അർധ സെഞ്ചറി നേടിയ ഓസ്ട്രേലിയ ക്യാപ്റ്റൻ ആരൺ ഫിഞ്ചിന്റെ ബാറ്റിങ്. Photo: Twitter@T20WC
SHARE

ബ്രിസ്‌ബെയ്ൻ ∙ അയർലൻഡിനെതിരെ 42 റൺസ് ജയത്തോടെ, കഴിഞ്ഞ തവണത്തെ ചാംപ്യൻമാരായ ഓസ്ട്രേലിയ ട്വന്റി20 ലോകകപ്പിൽ സെമിഫൈനൽ പ്രതീക്ഷ നിലനിർത്തി. ആദ്യം ബാറ്റു ചെയ്ത് 179 റൺസ് നേടിയ ഓസീസ് കുഞ്ഞൻമാരായ അയർലൻഡിനെ 137 റൺസിൽ ഓൾഔട്ടാക്കി. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഫോമിലേക്കു തിരിച്ചെത്തിയത് (44 പന്തിൽ 63) ഓസീസിന് ആശ്വാസമായി.
സ്കോർ: ഓസ്ട്രേലിയ– 20 ഓവറിൽ 5ന് 179. അയർലൻഡ്– 18.1 ഓവറിൽ 137ന് ഓൾഔട്ട്. ഫിഞ്ചാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ടോസ് നേടിയ അയർലൻഡ് ഓസീസിനെ ബാറ്റിങ്ങിനു വിളിച്ചു. ഡേവിഡ് വാർണർ വീണ്ടും നിരാശപ്പെടുത്തിയപ്പോൾ (3) ഫിഞ്ചിനൊപ്പം മിച്ചൽ മാർഷിന്റെയും (22 പന്തിൽ 28) മാർകസ് സ്റ്റോയ്നിസിന്റെയും (25 പന്തിൽ 35) ഇന്നിങ്സുകൾ ഓസീസിനു കരുത്തായി. മറുപടി ബാറ്റിങ്ങിൽ ലോർകൻ ടക്കർ ഒഴികെ (48 പന്തിൽ പുറത്താകാതെ 71) മറ്റാർക്കും അയർലൻഡിനായി തിളങ്ങാനായില്ല.

4 മത്സരങ്ങളിൽ നിന്ന് 5 പോയിന്റുള്ള ഓസ്ട്രേലിയ ഗ്രൂപ്പ് ഒന്നിൽ ന്യൂസീലൻഡിനു പിന്നിൽ രണ്ടാം സ്ഥാനത്താണ്. ന്യൂസീലൻഡും മൂന്നാംസ്ഥാനത്തുള്ള ഇംഗ്ലണ്ടും 3 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ് ഓസീസിന്റെ അവസാന മത്സരം. ഇന്നത്തെ ന്യൂസീലൻഡ്– ഇംഗ്ലണ്ട് മത്സരഫലവും അവർക്കു നിർണായകമാണ്.

English Summary: Twenty20 World Cup; Australia vs Ireland Match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS