ADVERTISEMENT

മുംബൈ ∙ നടിയും സോഷ്യൽ മിഡിയ ഇൻഫ്ലുവൻസറുമായ സപ്ന ഗിൽ ഉൾപ്പെട്ട ‘സെൽഫി വിവാദ’ത്തിനു പിന്നാലെ, കൗതുകമുണർത്തുന്ന ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി ക്രിക്കറ്റ് താരം പൃഥ്വി ഷാ. ‘ചിലർ അവർക്കു നമ്മേക്കൊണ്ട് ഉപകാരമുള്ളിടത്തോളം കാലം മാത്രമേ നമ്മെ സ്നേഹിക്കൂ’ എന്നാണ് പൃഥ്വി ഷാ കുറിച്ചത്. മുംബൈയിലെ ഹോട്ടലിൽവച്ച് പൃഥ്വി ഷായെ മർദ്ദിച്ച സംഭവത്തിൽ നടിയായ സപ്ന ഗില്ലിനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ച സപ്ന ഗിൽ, പൃഥ്വി ഷായാണ് തന്നെ ഉപദ്രവിച്ചതെന്ന് ആരോപിച്ചിരുന്നു.

‘‘ചില ആളുകൾ അവർക്ക് നമ്മെക്കൊണ്ട് ഉപയോഗം ഉള്ളിടത്തോളം കാലം മാത്രമേ നമ്മെ സ്നേഹിക്കൂ. അവർക്കു ഗുണമില്ലാതാകുമ്പോൾ നമ്മളോടുള്ള വിശ്വസ്തതയും അവിടെത്തീരും’ – ഷാ കുറിച്ചു.

സെൽഫിയെടുക്കാൻ സഹകരിക്കാതിരുന്നതിനെ തുടർന്നാണ് പൃഥ്വി ഷായെ സപ്നയും ഗില്ലും ആക്രമിച്ചതെന്നാണ് കേസ്. താരത്തിനു നേരെ ബേസ് ബോൾ ബാറ്റുകൊണ്ട് ആക്രമണമുണ്ടായതായും കാറില്‍ പിന്തുടർന്നു ഭീഷണിപ്പെടുത്തിയതായും പൊലീസിനു നൽകിയ പരാതിയിലുണ്ട്. അക്രമികൾ കാറിന്റെ വിൻഡ് ഷീൽഡ് തകർത്തു. 50,000 രൂപ ആവശ്യപ്പെട്ടതായും പൃഥ്വി ഷായുടെ സുഹൃത്തിന്റെ പരാതിയില്‍ പറയുന്നു.

വിവാദങ്ങൾക്കു പിന്നാലെ സപ്ന ഗില്ലിന് സിനിമയിൽ അഭിനയിക്കാനുള്ള അവസരം നഷ്ടമായി. സപ്ന ഗിൽ അഭിനയിക്കാനിരുന്ന ‘വെള്ളപ്പാണ്ടി’ എന്ന സിനിമയിൽനിന്ന് ഇവരെ മാറ്റിയതായാണു റിപ്പോർട്ടുകള്‍.

English Summary: 'Their loyalty ends where...': Prithvi Shaw's cryptic message goes viral amid India opener's 'selfie' controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com