അശ്വിനോ ജഡേജയോ?: തലപുകച്ച് ഓസീസ്
Mail This Article
ലണ്ടൻ ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പോരാട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ ബോളിങ് തന്ത്രങ്ങളെക്കുറിച്ച് തലപുകച്ച് ഓസ്ട്രേലിയ. ഫൈനലിലെ ഇന്ത്യയുടെ ബോളിങ് ലൈനപ്പ് സംബന്ധിച്ച് ഓസീസ് ടീം മാനേജ്മെന്റ് കൂടുതൽ ചർച്ചകൾ നടത്തിയതായി സഹപരിശീലകൻ ഡാനിയേൽ വെട്ടോറി പറഞ്ഞു. ഇന്ത്യ സ്പിന്നർമാരിൽ ആരെ കളത്തിലിറക്കുമെന്നതാണ് ഓസീസിനെ കുഴപ്പിക്കുന്ന ചോദ്യം.
ഇന്ത്യ ഒരു സ്പിന്നറെയും നാലാം പേസറായി ഷാർദൂൽ ഠാക്കൂറിനെയും കളിപ്പിക്കുമെന്നാണ് കരുതുന്നതെന്ന് വെട്ടോറി പറഞ്ഞു. സ്പിന്നർമാരിൽ അശ്വിനെ മറികടന്ന് ജഡേജ അവസാന പതിനൊന്നിൽ ഇടം നേടും. ബാറ്റിങ്ങിൽ ആറാമനായി പരീക്ഷിക്കാമെന്നത് ഫൈനലിൽ ജഡേജയ്ക്ക് അനുകൂല ഘടകമാകുമെന്നാണ് വെട്ടോറിയുടെ വിലയിരുത്തൽ.
ഓസ്ട്രേലിയയ്ക്കെതിരെ നാട്ടിൽ നടന്ന ബോർഡർ–ഗാവസ്കർ ട്രോഫി പരമ്പരയിൽ 25 വിക്കറ്റുമായി അശ്വിനായിരുന്നു മുൻപിൽ. ജഡേജ 22 വിക്കറ്റ് വീഴ്ത്തി.
English Summary : wtc final australia feel india to back ravindra jadeja over ashwin for this reason