ADVERTISEMENT

ന്യൂയോർക്ക് ∙ പാക്കിസ്ഥാൻ ആദ്യ മത്സരം തോൽക്കുകയും ആതിഥേയരായ യുഎസ്എ തുടർച്ചയായ രണ്ടാംജയം നേടുകയും ചെയ്തതോടെ ട്വന്റി20 ലോകകപ്പിലെ എ ഗ്രൂപ്പിൽ പോരാട്ടം കടുക്കും. ഓരോ ഗ്രൂപ്പിൽ നിന്നും 2 ടീമുകളാണ് സൂപ്പർ 8 റൗണ്ടിലേക്ക് മുന്നേറുക.

എ ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും പാക്കിസ്ഥാനും അനായാസം മുന്നേറുമെന്നാണ് കരുതിയിരുന്നതെങ്കിലും യുഎസിനെതിരായ തോൽവിയോടെ പാക്കിസ്ഥാന്റെ നില പരുങ്ങലിലായി. 2 ജയവുമായി യുഎസാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്. ഞായറാഴ്ച ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം എ ഗ്രൂപ്പിൽ നിർണായകമാകും. ഈ കളിയും തോറ്റാൽ പാക്കിസ്ഥാൻ കൂടുതൽ പ്രതിരോധത്തിലാകും.

സൂപ്പർ ഓവറിലേക്കു നീണ്ട നാട‌കീയ മത്സരത്തിൽ പാക്കിസ്ഥാനെ വീഴ്ത്തിയ യുഎസ് ഈ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയമാണു സ്വന്തമാക്കിയത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത യുഎസ് 18 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന് നേടാനായത് 13 റൺസ്. ഇന്ത്യൻ വംശജനായ പേസ് ബോളർ സൗരഭ് നേത്രാവൽക്കർ യുഎസിനായി സൂപ്പർ ഓവറിൽ തിളങ്ങിയപ്പോൾ 3 വൈഡ് അടക്കം 7 എക്സ്ട്രാ റൺ വഴങ്ങിയ ബോളർ മുഹമ്മദ് ആമിറിന്റെ ബോളിങ് പാക്കിസ്ഥാന് തിരിച്ചടിയായി. നേരത്തേ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തപ്പോൾ യുഎസിന്റെ മറുപടി 3 വിക്കറ്റ് നഷ്ടത്തിൽ 159 റൺസിൽ അവസാനിച്ചു.

English Summary:

ICC T20 cricket group A

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com