ADVERTISEMENT

പിങ്ക് ബോൾ ഉപയോഗിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ഇപ്പോൾ പരീക്ഷണങ്ങൾ നടക്കുന്ന കാലമാണ്. പിങ്ക് ബോളിന്റെ സ്വഭാവം കൃത്യമായി നിർവചിക്കാൻ ക്രിക്കറ്റ് ലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണു കാരണം. അഡ്‌ലെയ്ഡിലെ ഡേ– നൈറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കുമ്പോൾ ഇന്ത്യയെയും ഓസ്ട്രേലിയയെയും ഒരുപോലെ അലട്ടുന്നത് പിങ്ക് ബോളിനെക്കുറിച്ചുള്ള ആശങ്കകളാണ്.

റെഡ് ബോളിനെക്കാൾ കൂടുതൽ സ്വിങ്ങും വേഗവും പിങ്ക് ബോളിനു ലഭിക്കാറുണ്ട്. അഡ്‌ലെയ്ഡിലെ പിച്ചിൽ പുല്ല് കൂടുതലുള്ളതായി ക്യുറേറ്റർ പറഞ്ഞ സ്ഥിതിക്ക് സ്വിങ്ങും പേസും കൂടാനാണ് സാധ്യത. എന്നാൽ, ആദ്യ രണ്ടു ദിവസം കഴിഞ്ഞാൽ സ്പിന്നർമാർക്ക് ഇവിടെ ആനുകൂല്യം ലഭിക്കും. അതിനാൽ ടീമിൽ ഒരു സ്പെഷലിസ്റ്റ് സ്പിന്നർ നിർബന്ധമാണ്.

വാഷിങ്ടൻ സുന്ദറിനു പകരം ആർ.അശ്വിൻ കളിക്കാനാണു സാധ്യത. ഓഫ് സ്പിന്നേഴ്സിനെതിരെ പതറുന്നതാണല്ലോ ഓസ്ട്രേലിയക്കാരുടെ പതിവ്. അതിനാൽ അശ്വിനെ ടീമിൽ ഉൾപ്പെടുത്തണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. ഓപ്പണർമാരുടെ പ്രകടനം അനുസരിച്ചാകും ഈ മത്സരത്തിന്റെ ഫലം നിർണയിക്കപ്പെടുക.

സമീപകാല ക്രിക്കറ്റിൽ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന ഓപ്പണിങ് സഖ്യം ഇല്ലെന്നു തന്നെ പറയാം. ഇന്ത്യയുടെ കാര്യവും മറ്റൊന്നല്ല. ആദ്യ മത്സരത്തിൽ കെ.എൽ.രാഹുൽ– യശസ്വി ജയ്സ്വാൾ ഓപ്പണിങ് ജോടി ഫോമായതിനാലാണ് ഇന്ത്യയ്ക്കു വിജയിക്കാൻ സാധിച്ചത്.

English Summary:

Border Gavaskar Trophy: Pink ball test takes center stage as India and Australia prepare for a thrilling encounter in Adelaide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com