ADVERTISEMENT

ധാക്ക∙ ചാംപ്യൻസ് ട്രോഫിയിൽ ചാംപ്യൻമാരാകുന്നതിനു തന്നെയാണ് ബംഗ്ലദേശ് ടീം പാക്കിസ്ഥാനിലേക്ക് പോകുന്നതെന്ന പ്രഖ്യാപനവുമായി ടീം ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ. വമ്പൻമാരെ ഞെട്ടിക്കാനുള്ള ശേഷി ഇപ്പോഴത്തെ ബംഗ്ലദേശ് ടീമിനുണ്ടെന്ന് ബംഗ്ലദേശ് ക്യാപ്റ്റൻ മാധ്യമങ്ങളോടു പറഞ്ഞു. മികച്ച പേസ് ബോളർമാരില്ലെന്ന പ്രശ്നം ബംഗ്ലദേശ് ഇതിനകം പരിഹരിച്ചു കഴിഞ്ഞെന്നും, ഈ ടീമിന് കിരീടം നേടാനുള്ള മികവുണ്ടെന്നും ഷാന്റോ അവകാശപ്പെട്ടു.

ഫെബ്രുവരി 20ന് ദുബായിൽവച്ച് ഇന്ത്യയ്ക്കെതിരെയാണ് ബംഗ്ലദേശിന്റെ ആദ്യ മത്സരം. ഈ മത്സരത്തിനായി ദുബായിലെത്തുന്ന ബംഗ്ലദേശ് ടീം പിന്നീട് ശേഷിക്കുന്ന മത്സരങ്ങൾക്കായി പാക്കിസ്ഥാനിലേക്കു പോകും. ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ കളിക്കാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് ടീമിന്റെ മത്സരങ്ങൾ മാത്രം ദുബായിലേക്കു മാറ്റിയത്.

‘‘ചാംപ്യൻമാരാകാനാണ് ഞങ്ങളും ചാംപ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്നത്. ഈ ടൂർണമെന്റിൽ പങ്കെടുക്കുന്ന എട്ടു ടീമുകൾക്കും കിരീടം നേടാൻ അർഹതയുണ്ട്. എല്ലാം തന്നെ നല്ല മികവുറ്റ ടീമുകളാണ്. ഞങ്ങളുടെ ടീമിനും ജയിക്കാനും കിരീടം നേടാനുമുള്ള മികവുണ്ടെന്ന് ഞാൻ കരുതുന്നു. ടീമിലെ ആർക്കും തന്നെ അനാവശ്യ സമ്മർദ്ദങ്ങളില്ല.’’

‘‘ടീമിലെ എല്ലാവരും അവരുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി ചെയ്താൽ ഞങ്ങൾക്ക് ഏതു ടീമിനെയും ഏതു സമയത്തും തോൽപിക്കാൻ സാധിക്കും. കിരീടം നേടണമെന്ന അതിയായ ആഗ്രഹത്തോടെയാണ് ഞങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഈ ടീമിന് തീർച്ചയായും അതിനുള്ള കഴിവുമുണ്ട്.’’

‘‘ദൈവം എന്താണു ഞങ്ങൾക്കായി കാത്തുവച്ചിരിക്കുന്നത് എന്ന് അറിയില്ല. പക്ഷേ ഞങ്ങൾ കഠിനാധ്വാനം ചെയ്യും. ലക്ഷ്യം നേടിയെടുക്കാൻ ഞങ്ങൾക്കു സാധിക്കുമെന്നു തന്നെ വിശ്വസിക്കുന്നു. 15 അംഗ ടീമിന്റെ കഴിവിനെക്കുറിച്ച് പൂർണ ബോധ്യമുണ്ട്. കുറച്ചുനാൾ മുൻപുവരെ ഞങ്ങൾക്ക് ശക്തമായ പേസ് ബോളിങ് നിര ഇല്ലായിരുന്നു. ആ പ്രശ്നം ഇതിനകം പരിഹരിച്ചുകഴിഞ്ഞു. ബംഗ്ലദേശ് ഇപ്പോൾ സ്ഥിരതയുള്ള ടീമാണ്.’’– ബംഗ്ലദേശ് ക്യാപ്റ്റൻ പ്രതികരിച്ചു.

English Summary:

We are going to Champions Trophy to become champions, says Bangladesh captain Shanto

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com