ADVERTISEMENT

ലണ്ടൻ∙ ‘പാക്കിസ്ഥാൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു പ്രതികരണം’  എന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ പാക്കിസ്ഥാൻ വംശജരായ ആദിൽ റഷീദ്, മോയിൻ അലി എന്നിവർ. ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കുമ്പോഴാണ്, അവതാരകൻ ഇരുവർക്കും മുന്നിൽ രസകരമായ ഈ ചോദ്യം ഉയർത്തിയത്.

വേറെ ഏതൊരു രാജ്യത്തിനും കളിക്കുന്നതിനേക്കാൾ, മാതൃരാജ്യമെന്ന നിലയിൽ ഇംഗ്ലണ്ടിലെ സംവിധാനങ്ങൾക്കുള്ളിൽനിന്ന് രാജ്യാന്തര ക്രിക്കറ്റിന്റെ ഭാഗമാകാനാകും താൻ ശ്രമിക്കുകയെന്ന് ആദിൽ റഷീദ് പ്രതികരിച്ചു. അതേസമയം, ടീം ഏതായാലും രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് മോയിൻ അലി വ്യക്തമാക്കി.

‘‘ഇവിടെ ജനിച്ചാൽ തീർച്ചയായും ഞാൻ ഈ രാജ്യത്തിനായി കളിക്കാനാണ് ശ്രമിക്കുക. പാക്കിസ്ഥാനിലോ ഇന്ത്യയിലോ ആണ് ജനിച്ചതെങ്കിൽ അതാതു ടീമുകളെ രാജ്യാന്തര ക്രിക്കറ്റിൽ പ്രതിനിധീകരിക്കാനാകും താൽപര്യം’ – ആദിൽ റഷീദിന്റെ മറുപടി.

അതേസമയം, ഇത്തരമൊരു ചിന്ത തന്റെ മനസ്സിൽ വന്നിട്ടില്ലെന്ന് മോയിൻ അലി പ്രതികരിച്ചു. ഇംഗ്ലണ്ടിനു പകരം പാക്കിസ്ഥാനു വേണ്ടി കളിക്കുന്ന കാര്യം താനും ആലോചിച്ചിട്ടേയില്ലെന്ന് ആദിൽ റഷീദും പറഞ്ഞു.

‘‘പാക്കിസ്ഥാൻ ടീമിനു വേണ്ടി കളിക്കുന്ന കാര്യം ഒരിക്കലും എന്റെ ചിന്തകളിൽ പോലും വന്നിട്ടില്ല. അല്ലെങ്കിലും അങ്ങനെ ചിന്തിക്കേണ്ട കാര്യമെന്താണ്’ – ആദിൽ റഷീദിന്റെ വാക്കുകൾ. ബ്രിട്ടിഷ് പൗരൻമാരെന്ന നിലയിൽ തങ്ങൾക്ക് പാക്കിസ്ഥാനു വേണ്ടി കളിക്കാനാകില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിന് വേണ്ടി കളിക്കാൻ അവസരം ലഭിച്ചിരുന്നില്ലെങ്കിൽ പാക്കിസ്ഥാനു വേണ്ടി കളിക്കാൻ ശ്രമിക്കുമായിരുന്നോ എന്ന ചോദ്യത്തിന്, ‘ഇല്ല’ എന്നായിരുന്നു ആദിൽ റഷീദിന്റെ മറുപടി. ഇംഗ്ലണ്ടിൽ ജനിച്ച ആളെന്ന നിലയിൽ, ഇംഗ്ലണ്ടിലെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനാണ് താൻ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

English Summary:

England Stars Adil Rashid, Moeen Ali Asked If They Would Play For Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com