ADVERTISEMENT

ലണ്ടൻ∙ മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് മൈതാനമായ ഓൾഡ് ട്രാഫഡിലേക്കുള്ള തിരിച്ചു വരവിൽ അർജന്റീന താരം ഏഞ്ചൽ ഡി മരിയയെ കാത്തിരുന്നത് കൂക്കുവിളി. എന്നാൽ ഉജ്വല പ്രകടനത്തിലൂടെ ആരാധകരെ നിശബ്ദരാക്കിയ പിഎസ്ജി വിങർ അവസാനം ആരാധകരോട് ആംഗ്യം കാണിച്ച് വിവാദത്തിൽപ്പെടുകയും ചെയ്തു.

റയൽ മഡ്രിഡിൽ നിന്ന് വൻപ്രതീക്ഷകളോടെ മാഞ്ചസ്റ്ററിലെത്തിയെങ്കിലും പരുക്കു മൂലം തിളങ്ങാതെ പോയ ഡി മരിയ പിന്നീട് ക്ലബിനൊപ്പം പ്രീ–സീസൺ പര്യടനത്തിനു പോയില്ല. പിന്നാലെ പിഎസ്ജിയിലേക്കു ചേക്കേറുകയും ചെയ്തു. മാഞ്ചസ്റ്ററിലെ ജീവിതം താൻ ഇഷ്ടപ്പെടുന്നില്ല എന്നും അർജന്റീന താരം തുറന്നു പറഞ്ഞിരുന്നു. മാഞ്ചസ്റ്ററിൽ തന്റെ വീട് മോഷ്ടാക്കൾ കൊള്ളയടിച്ചതും ഡിമരിയയ്ക്കു ദുരനുവഭവമായി.

ഇന്നലെ നിരന്തരം കൂവൽ നേരിട്ടതിനൊപ്പം ഒരു ഘട്ടത്തിൽ താരത്തിനു നേരെ കുപ്പിയേറുമുണ്ടായി. നിശബ്ദനായി കളിച്ച താരം തന്നെയാണ് പിഎസ്ജിയുടെ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത്. ഗോളിനു ശേഷം യുണൈറ്റ‍ഡ് ആരാധകർക്കു ഡി മരിയ കാണിച്ച ആംഗ്യം അത്ര നല്ലതായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com