മാനഭംഗ ആരോപണം നിഷേധിച്ച് നെയ്മർ; വാട്സാപ്പ് സന്ദേശങ്ങൾ പുറത്തുവിട്ടു
Mail This Article
പാരിസ് ∙ ബ്രസീൽ ഫുട്ബോൾ താരം നെയ്മർക്കെതിരെ പീഡന ആരോപണം. ഫ്രഞ്ച് ക്ലബ് പിഎസ്ജി താരമായ നെയ്മർ, തന്നെ പാരിസിലെ ഹോട്ടലിൽ വച്ചു പീഡിപ്പിച്ചെന്നാണ് ബ്രസീലിയൻ യുവതി വെളിപ്പെടുത്തിയത്. എന്നാൽ യുവതിയുടെ ആരോപണം നിഷേധിച്ച നെയ്മർ ഇരുവരും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ പുറത്തു വിട്ടു.
ഇൻസ്റ്റഗ്രാമിലൂടെ തന്നെ പരിചയപ്പെട്ട നെയ്മർ ഒരു സുഹൃത്ത് വഴി പാരിസിലേക്ക് യാത്ര ചെയ്യാൻ സൗകര്യം ഒരുക്കിയെന്ന് യുവതി പറയുന്നു. മേയ് 15നു രാത്രി പാരിസിലെ ഹോട്ടലിൽ ഇരുവരും കണ്ടുമുട്ടി. മദ്യലഹരിയിൽ നെയ്മർ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പിന്നീട് ബ്രസീലിലേക്കു തന്നെ മടങ്ങിയ താൻ മാനസികമായി ആകെ തകർന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്നും അവർ പറഞ്ഞു.
ആരോപണത്തിനു പിന്നാലെ തന്നെ നെയ്മർ ഇൻസ്റ്റഗ്രാമിൽ വിഡിയോ വിശദീകരണവുമായെത്തി. ‘ഞാൻ മാനഭംഗ ആരോപണ വിധേയനായി. ഇതൊരു ഭയങ്കര സംഭവമാണ്’ എന്നു തുടങ്ങുന്ന ഏഴു മിനിറ്റ് വിഡിയോയാണ് നെയ്മർ പങ്കുവച്ചത്. യുവതിയ്ക്ക് ഒപ്പമുള്ള ദൃശ്യങ്ങളും നെയ്മർ പുറത്തു വിട്ടിട്ടുണ്ട്.
English Summary: Neymar shares x-rated Whatsapp messages as he labels rape claim a ‘set-up’