ട്രാൻസ്ഫറിന് വെറും 8030 കോടി രൂപ!
Mail This Article
×
സൂറിക്ക് ∙ ജനുവരിയിൽ നടന്ന ക്ലബ് ഫുട്ബോൾ ട്രാൻസ്ഫറുകളുടെ കണക്കുകൾ ഫിഫ പുറത്തുവിട്ടു. ഇത്തവണയും കളിക്കാരെ വാങ്ങാൻ ഏറ്റവുമധികം പണം ചെലവഴിച്ചത് ഇംഗ്ലണ്ടിൽ നിന്നുള്ള ക്ലബ്ബുകൾ.
∙ പങ്കെടുത്തത് ഇന്ത്യ ഉൾപ്പെടെ 170 രാജ്യങ്ങളിലെ ക്ലബ്ബുകൾ
∙ ആകെ നടന്നത് 4,108 ട്രാൻസ്ഫറുകൾ.
∙ ട്രാൻസ്ഫറിനായി ക്ലബ്ബുകൾ ആകെ ചെലവിട്ടത് 8030 കോടി രൂപ (113 കോടി ഡോളർ). 5880 കോടി രൂപയും (ആകെ തുകയുടെ 71 ശതമാനം) ചെലവഴിച്ചത് ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ 5 രാജ്യങ്ങൾ.
∙ ജനുവരി ട്രാൻസ്ഫർ കാലത്തെ ഏറ്റവും വില കൂടിയ കളിക്കാരൻ – ബ്രൂണോ ഫെർണാണ്ടസ്– 428 കോടി രൂപ (5.5 കോടി ഡോളർ)
ക്ലബ് മാറ്റം: സ്പോർട്ടിങ് ലിസ്ബണിൽനിന്ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.