ADVERTISEMENT

കുറച്ചു ദിവസങ്ങൾക്കു മുൻപ് വളരെ പരിതാപകരമായിരുന്നു എന്റെ അവസ്ഥ. താങ്ങാൻ കഴിയാത്ത ശാരീരിക പ്രയാസങ്ങൾ. അഞ്ചു മിനിറ്റ് നടന്നാൽ പോലും ശ്വാസം കിട്ടാത്തഅവസ്ഥ.’

യുവെന്റസ് ടിവിക്കു നൽകിയ അഭിമുഖത്തിലാണ് ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റെ താരം പൗലോ ഡിബാലകോവിഡ് കാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ച് മനസ്സു തുറന്നത്. ഇപ്പോൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും അർജന്റീന താരം പറഞ്ഞു.

‘‘ആശ്വാസം! ഇപ്പോൾ കഷ്ടപ്പാടുകളെല്ലാം മാറി. നടക്കാൻ ബുദ്ധിമുട്ടില്ല. ചെറിയ തോതിൽ പരിശീലനവും പുനരാരംഭിച്ചു. മുൻപ് ഇതൊന്നും ആലോചിക്കാൻ പോലും പറ്റാത്ത സ്ഥിതിയായിരുന്നു. അനങ്ങാൻ പോലും വയ്യാത്ത അവസ്ഥ. ശരീരത്തിനു വളരെയധികം ഭാരം തോന്നും. മസിലുകൾക്കും താങ്ങാനാകാത്ത വേദന..’’

തനിക്കൊപ്പം വൈറസ് ബാധ സ്ഥിരീകരിച്ച കാമുകി ഒറിയാനോ സബാറ്റിനിയും സുഖം പ്രാപിക്കുന്നതായി ഡിബാല പറഞ്ഞു. വിശ്രമകാലത്ത് പിന്തുണ നൽകിയ ആരാധകർക്ക് ഇരുപത്തിയാറുകാരനായ ഡിബാല നന്ദി പറഞ്ഞു.

മാർച്ച് 22നാണ് തനിക്കും കാമുകി ഒറിയാനയ്ക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം ഡിബാല സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ഇറ്റാലിയൻ ക്ലബ് യുവെന്റസിൽ കോവിഡ് പിടിപെട്ട മൂന്നാമത്തെ താരമാണ് ഡിബാല. ഇറ്റാലിയൻ താരം ഡാനിയേൽ റുഗാനി, ഫ്രഞ്ച് താരം ബ്ലെയ്സ് മറ്റ്യൂഡി എന്നിവരാണ് മറ്റു രണ്ടു പേർ. 

English Summary:Paulo Dybala spoke about how he would not be able to move around for more than five minutes as he would not be able to breathe and his muscles would hurt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com