ഷൂട്ടൗട്ടിൽ വീണ്ടും പിഴച്ച് സൗത്ത്ഗേറ്റ്; വിമർശിച്ച് ഷിയറർ, മൗറീഞ്ഞോ, കീൻ
Mail This Article
ലണ്ടൻ ∙ യൂറോ ഫൈനലിന്റെ ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് തോറ്റതിനു പിന്നാലെ ഇംഗ്ലിഷ് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റിന്റെ പെനൽറ്റി ലിസ്റ്റിനെക്കുറിച്ചും വിമർശനങ്ങൾ. എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തിൽ പകരക്കാരായി ഇറങ്ങിയ മാർക്കസ് റാഷ്ഫഡിനെയും ജെയ്ഡൻ സാഞ്ചോയെയും പെനൽറ്റി കിക്കുകളെടുക്കാൻ നിയോഗിച്ചതിനെതിരെ മുൻതാരം അലൻ ഷിയറർ രംഗത്തു വന്നു.
ബുകായോ സാകയെ നിർണായക പെനൽറ്റി എടുക്കാൻ നിയോഗിച്ചതു ശരിയായില്ലെന്നു മുൻ അയർലൻഡ് താരം റോയ് കീനും ഇറ്റാലിയൻ ക്ലബ് റോമയുടെ പരിശീലകനായ ഹൊസെ മൗറീഞ്ഞോയും അഭിപ്രായപ്പെട്ടു. റഹിം സ്റ്റെർലിങ്ങിനെയും ജാക്ക് ഗ്രീലിഷിനെയും ഷൂട്ടൗട്ടിനു പരിഗണിക്കാതിരുന്നതും വിസ്മയകരമായി.
1996 യൂറോ കപ്പ് സെമിയിൽ ഇതേ മൈതാനത്തു നടന്ന ഷൂട്ടൗട്ടിൽ ജർമനിക്കെതിരെ കിക്ക് നഷ്ടമാക്കിയ സൗത്ത്ഗേറ്റിന് ഇത്തവണയും പിഴച്ചെന്ന് വിമർശകർ പറഞ്ഞു.
English Summary: Shootout blame on Gareth Southgate