ADVERTISEMENT

സാവോ പോളോ ∙ പൊലീസ് ഇടപെടൽ മൂലം മാറ്റിവച്ച അർജന്റീനയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം ഇനി കളിക്കാനാവില്ലെന്ന് ബ്രസീൽ. ഇരുടീമുകളും ലോകകപ്പിനു യോഗ്യത നേടിയ സാഹചര്യത്തിൽ മത്സരത്തിനു പ്രസക്തിയില്ലെന്നാണ് ബ്രസീലിന്റെ വാദം.

കഴിഞ്ഞ വർഷം സാവോപോളോയിൽ നടന്ന മത്സരത്തിനിടെ അർജന്റീന താരങ്ങൾ കോവിഡ് ചട്ടം ലംഘിച്ചു എന്നു പറഞ്ഞാണ് ബ്രസീലിയൻ പൊലീസ് മത്സരം തടസ്സപ്പെടുത്തിയത്. മത്സരം ഉപേക്ഷിച്ചതിനെത്തുടർന്ന് ബ്രസീൽ, അർജന്റീന ഫുട്ബോൾ അസോസിയേഷനുകൾക്ക് പിഴ വിധിച്ച ഫിഫ, ഈ വർഷം സെപ്റ്റംബറിൽ മത്സരം നടത്തണമെന്നു നിഷ്കർഷിക്കുകയും ചെയ്തു. എന്നാൽ ഇതിനെതിരെ അർജന്റീന കായിക തർക്കപരിഹാര കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബ്രസീലിന്റെ നിലപാടും. 

Content Highlight: Qatar World Cup, FIFA World Cup, Brazil Football Team, Argentina Football Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com