ADVERTISEMENT

സാവോ പോളോ ∙ ഫുട്ബോൾ പ്രേമികളുടെ വധഭീഷണി പേടിച്ച് ബ്രസീൽ ഫുട്ബോളർ വില്ലിയൻ നാടുവിടുന്നു. ബ്രസീലിയൻ ക്ലബ് കൊറിന്ത്യൻസിലേക്കു കഴിഞ്ഞ വർഷം തിരിച്ചെത്തിയ മുൻ ആർസനൽ, ചെൽസി താരമായ വില്ലിയൻ ഉടൻ തന്നെ യൂറോപ്പിലേക്കു മടങ്ങുകയാണെന്നു പ്രഖ്യാപിച്ചു.

‘ടീം മോശമായി കളിച്ചെങ്കിലോ എന്റെ പ്രകടനം മോശമായെങ്കിലോ എനിക്കു മാത്രമല്ല ബന്ധുക്കൾക്കു പോലും സമാധാനം കിട്ടാത്ത അവസ്ഥയാണ്. സോഷ്യൽ മീഡിയയിൽ എന്റെ ഭാര്യ, പെൺമക്കൾ, പിതാവ്, സഹോദരി തുടങ്ങിയവരൊക്കെ ആക്രമണം നേരിട്ടു. വീട്ടിലേക്കു വധഭീഷണികളെത്തുക പതിവായി. ഞാനും കുടുംബവും ശാപവാക്കുകൾ കേട്ടു മടുത്തു. ഇതിനു വേണ്ടിയല്ല ഞാൻ ബ്രസീലിലേക്കു തിരിച്ചുവന്നത്’ – മുപ്പത്തിനാലുകാരനായ വില്ലിയൻ പറഞ്ഞു. 

ബ്രസീലിനു വേണ്ടി 70 മത്സരങ്ങൾ കളിച്ചിട്ടുള്ള വില്ലിയൻ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ഫുൾഹാമിലേക്കു പോകുമെന്നാണ് സൂചനകൾ. കൊറിന്ത്യൻസുമായുള്ള കരാർ റദ്ദാക്കിയതായും താരം അറിയിച്ചു.

English Summary: Ex-Chelsea footballer Willian leaves Corinthians after death threats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com