ADVERTISEMENT

റാസ് അബു അബൗദ് (ദോഹ) ∙ നാലു വർഷത്തിലൊരിക്കൽ വരും; ലോകകപ്പ് വേദിയിൽ ഇതിഹാസമായി നെഞ്ചുവിരിച്ച്, കൈകൾ വിരിച്ചുപിടിച്ച് നിൽക്കും ഗില്ലർമോ ഒച്ചോവ! മെക്സിക്കോയുടെ ഫുട്ബോൾ ചരിത്രത്തിൽ ഒരിക്കലും മായ്ക്കാൻ കഴിയാത്ത വിധം പേരെഴുതിക്കഴി‍ഞ്ഞ ഗോൾകീപ്പർ. ഖത്തർ ലോകകപ്പിൽ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിയുടെ പെനൽറ്റി കിക്ക് തടുത്തിട്ട ഒച്ചോവ മെക്സിക്കോയ്ക്കു സമ്മാനിച്ചതു വിജയത്തോളം മധുരമുള്ള സമനില. മത്സരത്തിൽ പോളണ്ടും മെക്സിക്കോയും ഗോളടിക്കാതെ സമനിലയിൽ പിരി‍ഞ്ഞു.

ഗ്രൂപ്പ് സിയിലെ ആദ്യമത്സത്തിൽ, സൗദി അറേബ്യ അർജന്റീനയെ അട്ടിമറിക്കുക കൂടി ചെയ്തതോടെ ഈ ഗ്രൂപ്പിലെ ഇനിയുള്ള മത്സരങ്ങൾ നിർണായകമായി.  58–ാം മിനിറ്റിലായിരുന്നു കളിയിലെ നിർണായക നിമിഷം. ലെവൻഡോവ്സ്കിയെ മെക്സിക്കോയുടെ മൊറീനോ ബോക്സിനുള്ളിൽ ജഴ്സിയിൽ പിടിച്ചു വലിച്ചിട്ടതിനാണ് വാർ പരിശോധിച്ച ശേഷം റഫറി പെനൽറ്റി അനുവദിച്ചത്. പക്ഷേ, മെക്സിക്കോയുടെ ഇതിഹാസതാരമെന്ന തലത്തിലേക്ക് ഇതിനകം പേരെടുത്തു കഴിഞ്ഞ മുപ്പത്തിയേഴുകാരൻ ഒച്ചോവയ്ക്കു മുന്നിൽ, കിക്കെടുത്ത ലെവൻഡോവ്സ്കിക്കു പിഴച്ചു. ലോകകപ്പിൽ പെനൽറ്റി കിക്ക് (ഷൂട്ടൗട്ട് ഒഴികെ) സേവ് ചെയ്യുന്ന ആദ്യത്തെ മെക്സിക്കോ ഗോളിയാണ് ഗില്ലർമോ ഒച്ചോവ. 

English Summary : FIFA World Cup 2022 Mexico vs Poland match ended in goalless draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com