ദാ, റൊണാൾഡോ ഇംപാക്ട്; കഷ്ട കാലത്തിനു ഗുഡ്ബൈ: ട്രാൻസ്ഫറിൽ ആരു കൊത്തും?
Mail This Article
അവസാന ലോകകപ്പെന്നു വിലയിരുത്തപ്പെടുന്ന ഖത്തറിൽ മെസ്സിയെക്കാളും ലെവൻഡോവ്സ്കിയെക്കാളും ‘ഏറെ’ ലോകത്തിനു മുന്നിൽ തെളിയിക്കാനുണ്ടായിരുന്നതു കൊണ്ടാകണം ഗോൾ ആഘോഷം ‘അതിരുവിട്ടതും’ പോർച്ചുഗലിന്റെ റിസർവ് താരങ്ങള്‍ വരെ ക്രിസ്റ്റ്യാനോയെ പൊതിഞ്ഞതും. മാഞ്ചസ്റ്ററിലെ 2–ാം അധ്യായം സമ്മാനിച്ച ദുരന്തചിത്രം മറികടക്കാൻ ഏറ്റവും കുറഞ്ഞപക്ഷം ഇതെങ്കിലും അനിവാര്യമായിരുന്നു ക്രിസ്റ്റ്യാനോയ്ക്ക്. മെസ്സിയുടെ കിക്ക് ലക്ഷ്യത്തിലെത്തിട്ടും തോറ്റ അർജന്റീന, ലെവൻഡോവ്സ്കി തുലച്ച പെനൽറ്റി നിർണായകമായ മത്സരത്തിൽ സമനില വഴങ്ങിയ പോളണ്ട് എന്നിവർ മുഖം താഴ്ത്തിനിൽക്കുന്നു. ഖത്തറിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ, തൽക്കാലം പുഞ്ചിരിക്കുന്നത് 5–ാം ലോകകപ്പിലും ഗോളടിച്ച ആദ്യ പുരുഷ ഫുട്ബോളറായ ക്രിസ്റ്റ്യാനോയും, 3 പോയിന്റ് നേടിയ പോർച്ചുഗലും മാത്രം! മാഞ്ചസ്റ്റർ വിട്ട് പുതിയ തട്ടകത്തിനായുള്ള ഭാഗ്യാന്വേഷണത്തിന്റെ തുടക്കത്തിലും തല ഉയർത്തി നിൽക്കുന്നു ‘ക്യാപ്റ്റൻ’ ക്രിസ്റ്റ്യാനോ’!