ADVERTISEMENT

ആദ്യ കളിയിലെ തോൽവി മറന്ന് ലയണൽ മെസ്സിയും സംഘവും പോരാട്ടവീര്യം വീണ്ടെടുത്തപ്പോൾ, ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് സി മത്സരത്തിൽ അർജന്റീന 2–0ന് മെക്സിക്കോയെ തോൽപിച്ചു. 64–ാം മിനിറ്റിൽ ക്യാപ്റ്റൻ ലയണൽ മെസ്സിയും 87–ാം മിനിറ്റിൽ പകരക്കാരൻ എൻസോ ഫെർണാണ്ടസുമാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. ആദ്യമത്സരത്തിൽ സൗദി അറേബ്യയോടു പരാജയപ്പെട്ടതോടെ നിരാശയിലായ അർജന്റീന ആരാധകരെ ആവേശത്തിലേക്ക് ഉയർത്തുന്ന വിജയമായി ഇത്.

30ന് പോളണ്ടിനെതിരായ മത്സരം അർജന്റീനയുടെ നോക്കൗട്ട് ഭാവി നിർണയിക്കും. ഗ്രൂപ്പ് സി മത്സരത്തിൽ സൗദി അറേബ്യയെ 2–0നു പോളണ്ട് തോൽപിച്ചു. പോളണ്ട് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കിയുടെ ആദ്യ ലോകകപ്പ് ഗോൾ പിറന്നത് ഈ മത്സരത്തിലാണ്. ഗ്രൂപ്പ് ഡിയിൽ ഡെന്മാർക്കിനെ 2–1നു തോ‍ൽപിച്ച് ഫ്രാൻസ് നോക്കൗട്ടിലെത്തുന്ന ആദ്യ ടീമായി.  സൂപ്പർ താരം കിലിയൻ എംബപെയാണ് 2 ഗോളുകളും നേടിയത്.  ഓസ്ട്രേലിയ 1–0ന് തുനീസിയയെ തോ‍ൽപിച്ചു. 

English Summary : Argentina beat Mexico 2-0 in FIFA World Cup 2022 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com