ADVERTISEMENT

ദോഹ∙ ക്രൊയേഷ്യയ്ക്കെതിരെ തോൽവിയെക്കാൾ വേദനാജനകമായ സമനില, ആ സമനില ബൽജിയത്തെ ലോകകപ്പിനു പുറത്താക്കി! ആ നിരാശയും ദുഃഖവും ബൽജിയം താരം റൊമേലു ലുക്കാകു തീർത്തത് സൈഡ് ബെഞ്ചിനരികിലെ ഗ്ലാസ് ഡോറിൽ ഇടിച്ചാണ്. ദേഷ്യം അതിരുവിട്ട ലുക്കാകുവിന്റെ ഇടിയിൽ ഗ്ലാസ് തകർന്നു വീഴുന്നതും നിരാശയോടെ ലുക്കാകു സഹതാരങ്ങൾക്ക് അരികിലേക്ക് പോകുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

ക്രൊയേഷ്യയ്ക്കെതിരെ ഗോളെന്നുറപ്പിച്ച ഒട്ടേറെ അവസരങ്ങൾ പാഴാക്കിയ ലുക്കാകുവിനെ മത്സര ശേഷം സഹപരിശീലകൻ തിയറി ഒൻറി ആശ്വസിപ്പിച്ചിരുന്നു. തുടർന്ന് മറ്റു താരങ്ങളുടെ അടുത്തേയ്ക്കു പോകുമ്പോഴാണ് പോകുമ്പോഴാണ് ഗ്ലാസ് ഡോർ ഇടിച്ചു തകർത്തത്.

ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ പുറത്തായതിനു പിന്നാലെ ബൽജിയം കോച്ച് റോബർട്ടോ മാർട്ടിനെസ് സ്ഥാനമൊഴിഞ്ഞിരുന്നു. ‘ഇത് രാജിയല്ല, കരാർ അവസാനിച്ചതുകൊണ്ടാണ് സ്ഥാനം ഒഴിയുന്നത്’– മാർട്ടിനെസ് പറഞ്ഞു. അവസാന മത്സരത്തിൽ ക്രൊയേഷ്യയോട് സമനില വഴങ്ങിയാണ് ബെൽജിയം പുറത്തായത്.

English Summary: Romelu Lukaku misses big chances; expresses his anger by hiting glass door

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com