സ്വിസ് ഇൻ വണ്ടർലാൻഡ്
Mail This Article
റാസ് അബു അബൗദ് ∙ തുല്യശക്തികളുടെ പോരാട്ടത്തിൽ പവർഗെയിമുമായി ഇറങ്ങിയ സെർബിയയെ യൂറോപ്യൻ കളിമികവ് പുറത്തെടുത്ത് സ്വിറ്റ്സർലൻഡ് തകർത്തു. ഗ്രൂപ്പ് ജിയിലെ നിർണായക മത്സരത്തിൽ സെർബിയയെ 3–2ന് സ്വിറ്റ്സർലൻഡ് തോൽപിച്ചു. ഷെർദൻ ഷാക്കീരി (20'), ബ്രീൽ എംബോളോ (44'), റെമോ ഫ്രൈലർ (49') എന്നിവരാണ് സ്വിറ്റ്സർലൻഡിനായി ഗോൾ നേടിയത്. അലക്സാണ്ടർ മിട്രോവിച്ചും (26') ദുഷാൻ വ്ലാഹോവിച്ചും (36') സെർബിയയ്ക്കായി ഗോൾ നേടി.
3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റോടെ സ്വിറ്റ്സർലൻഡ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നേടി. സ്വിറ്റ്സർലൻഡിനൊപ്പം 6 പോയിന്റുള്ള ബ്രസീൽ ഗോൾ വ്യത്യാസക്കണക്കിൽ മുന്നിലെത്തി ഗ്രൂപ്പ് ചാംപ്യന്മാരായി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള സെർബിയ പുറത്തായി. ബ്രസീലിനോടു തോറ്റ സെർബിയ കാമറൂണിനെതിരെ സമനില വഴങ്ങിയിരുന്നു. 6നു നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ സ്വിറ്റ്സർലൻഡ് പോർച്ചുഗലിനെ നേരിടും.20–ാം മിനിറ്റിൽ ഷെർദൻ ഷാക്കീരിയിലൂടെയാണ് സ്വിറ്റ്സർലൻഡ് ആദ്യ ഗോൾ നേടിയത്. ജിബ്രിൽ സോയുടെ അസിസ്റ്റിൽ ബോക്സിന്റെ വലതുഭാഗത്തു നിന്ന ഷാക്കീരിയുടെ ഷോട്ട് ഗോൾവല കുലുക്കി (1–0). 2014, 2018, 2022 ലോകകപ്പുകളിൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമാണ് ഷാക്കീരി. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് മറ്റു രണ്ടു താരങ്ങൾ.
English Summary : Fifa World Cup 2022 Switzerland Beat Serbia