ADVERTISEMENT

തന്റെ ആരാധകർക്ക് ആരോഗ്യ, സാമ്പത്തിക, സാമൂഹിക അപകടങ്ങൾ വരുത്തുന്നവയാണ് മദ്യം, ഓൺലൈൻ വാതുവയ്‌പ്, ഫാസ്റ്റ്‌ഫുഡ് കമ്പനികളെന്നാണ് എംബപെയുടെ വാദം. ഇത്തരം കമ്പനികളുമായി ടീം ബന്ധപ്പെട്ടതു താരത്തെ നിരാശനാക്കി എന്നായിരുന്നു ഫ്രഞ്ച് പത്രമായ ലെ പാരിസിയന്റെ വെളിപ്പെടുത്തൽ. വെറുമൊരു കളിക്കാരനല്ല താനെന്ന് എംബപെയ്ക്കു ബോധ്യമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ചതും മൂല്യമുള്ളതുമായ കളിക്കാരനാണെന്നു പരസ്യദാതാക്കൾക്കും നന്നായറിയാം. അതിനാൽ എംബപെയുടെ നിരാസങ്ങൾ ലോകവിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഫ്രഞ്ച് ദേശീയ ടീമിനൊപ്പം ഫോട്ടോയെടുക്കാൻ വിസമ്മതിച്ചിട്ടുമുണ്ട്, പാരിസ് സെന്റ് ജെർമെയ്നിലെ (പിഎസ്ജി) സ്‌ട്രൈക്കറായ എംബപെ. ഫോട്ടോ കരാറുകൾ ‘പരിഷ്‌കരിക്കുന്നത്’ വരെ ഫ്രാൻസിന്റെ ടീമിനൊപ്പമുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുക്കില്ലെന്ന് എംബപെ പറഞ്ഞതായാണു റിപ്പോർട്ടുകൾ. സ്വന്തം ടീമിനൊപ്പമുള്ള ഫോട്ടോഷൂട്ടിൽനിന്നു വിട്ടുനിൽക്കുമെന്നു പറഞ്ഞതിനും എംബപെയ്ക്കു വ്യക്തമായ കാരണമുണ്ടായിരുന്നു. മദ്യം, ഓൺലൈൻ വാതുവയ്‌പ്, ഫാസ്റ്റ്‌ഫുഡ് തുടങ്ങിയ കമ്പനികളുമായി ഇടപാടിനില്ലെന്നാണ് എംബപെയുടെ നിലപാട്...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com