‘മെസ്സിക്കൊരു കപ്പ് പദ്ധതിയെന്നു ട്രോളൂ’; പക്ഷേ 3G ലോകകപ്പിൽ മലയാളിക്ക് ഒരൊറ്റ ‘നായകൻ’!
Mail This Article
×
ലിയോ എന്നു നീട്ടിവിളിച്ചാൽ വിളികേൾക്കുന്ന ഒരു പിടിയാളുകൾ ഇങ്ങു കേരളത്തിലുണ്ട്. ലയണൽ മെസിയുടെ ആരാധകരായ മാതാപിതാക്കൾ ലിയോ എന്നു മക്കളെ വിളിച്ചു. നമ്പർ 10 ജഴ്സിയുമായി കുഞ്ഞുങ്ങൾ ഫുട്ബോൾ കണ്ടു. അവരുടെ സ്വപ്ന സാഫല്യം കൂടിയാണു ലോകകപ്പ് ഫൈനൽ. തങ്ങളുടെ പേരിന്റെ ഉടമസ്ഥൻ ലോകകിരീടം നേടുമോയെന്ന് അന്നറിയാം. മറഡോണയ്ക്കൊപ്പം അർജന്റീനയായി ജ്ഞാന സ്നാനം ചെയ്തവർക്കും ഇന്നുള്ള ഏക മിശിഹാ മെസിയാണ്. മലയാളികളുടെ അർജന്റീന സ്നേഹത്തിന്റെ അടിത്തറ 1986ലെ ലോകകപ്പും മറഡോണയുമാണ്. കോലോത്തുംപാടത്തു പന്തു തട്ടി നടന്ന ബ്രസീൽ ആരാധകനായ പയ്യനെ അർജന്റീനയുടെ ആർഡെന്റ് ഫാനാക്കിയതു മറഡോണയാണെന്നു മലയാളികളുടെ സ്വന്തം ഐ.എം.വിജയൻ പറഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.