‘ചെൽസി വിട്ടതോടെ പല സർക്കാരുകളും വിളിച്ചു; കളി അറിയാവുന്നവർ കാര്യങ്ങൾ തീരുമാനിക്കട്ടെ’
Mail This Article
×
യൂറോപ്യൻ ഫുട്ബോൾ ക്ലബ് ചെൽസിയുടെ വെൽനസ് മാനേജർ വിനയ് മേനോൻ 13 വർഷത്തെ സേവനത്തിനു ശേഷം ചെൽസി വിട്ടു. വിവിധ കായിക രംഗത്തെ പ്രമുഖരേയും കോർപറേറ്റ് അധിപന്മാരേയും പരിശീലിപ്പിക്കാൻ വേണ്ടിയാണു സ്നേഹപൂർവം ചെൽസി വിട്ടതെന്നു വിനയ് മേനോൻ മനോരമയോടു പറഞ്ഞു. ലോകകപ്പിൽ ബെൽജിയം ടീമിന്റെ പരിശീലകനായിരുന്നു വിനയ്. യൂറോപ്യൻ മുൻനിര ക്ലബ്ബിന്റേയും ലോകകപ്പു കളിക്കുന്ന രാജ്യത്തിന്റേയും പരിശീലന പദവിയിലുമെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം. ചെൽസി വിട്ടെന്ന് അറിഞ്ഞതോടെ തന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി പല സംസ്ഥാന സർക്കാരുകളും വിളിച്ചെന്നും കളി അറിയാത്തവർ കാര്യങ്ങൾ തീരുമാനിക്കുന്നതാണു കുഴപ്പമെന്നും അദ്ദേഹം പറഞ്ഞു. വിനയുമായി മലയാള മനോരമ തൃശൂർ ബ്യൂറോ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് ഉണ്ണി കെ. വാരിയർ തയാറാക്കിയ പ്രത്യേക അഭിമുഖം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.