ADVERTISEMENT

ന്യൂഡൽഹി ∙ ഐഎസ്എൽ നോക്കൗട്ട് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു ചുമത്തിയ 4 കോടി പിഴയിൽ ഇളവില്ല. കേരള ബ്ലാസ്റ്റേഴ്സും പരിശീലകൻ ഇവാൻ വുക്കോമനോവിച്ചും നൽകിയ അപ്പീൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) തള്ളി.

എഐഎഫ്എഫ് അച്ചടക്ക സമിതി കോച്ച് ഇവാൻ വുക്കോമനോവിച്ചിന് 5 ലക്ഷം രൂപ പിഴയും 10 മത്സരങ്ങളിൽ നിന്നു വിലക്കും വിധിച്ചിരുന്നു. 

നടപടികൾക്കെതിരായ അപ്പീൽ പരിശോധിച്ച കമ്മിറ്റിയാണ് ശിക്ഷയിൽ ഇളവ് നൽകാനാവില്ലെന്നു വ്യക്തമാക്കിയത്.

അച്ചടക്ക സമിതിയുടെ തീരുമാനം ശരിവച്ച കമ്മിറ്റി പിഴ 2 ആഴ്ചയ്ക്കുള്ളിൽ അടയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മാർച്ച് 3നു ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിനിടെ സുനിൽ ഛേത്രി നേടിയ ഗോളിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിനു പിന്നാലെയാണു മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് മടങ്ങിയത്.

English Summary: Blasters are no exception

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com