ADVERTISEMENT

ന്യൂഡൽഹി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്) പ്രസിഡന്റ് കല്യാൺ ചൗബെയെ പുറത്താക്കിയാ‍ൽ മാത്രമേ ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെടുവെന്ന വിമർശനവുമായി പുറത്താക്കപ്പെട്ട പരിശീലകൻ ഇഗോർ സ്റ്റിമാച്. ഇന്ത്യയിലെ ഫുട്ബോൾ കല്യാൺ ചൗബെയുടെ തടവിലാണെന്നും കള്ളത്തരങ്ങളും നടപ്പാക്കാത്ത വാഗ്ദാനങ്ങളും തന്നെ മടുപ്പിച്ചുവെന്നും സ്റ്റിമാച് മാധ്യമങ്ങളോട് പറഞ്ഞു.

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ തോൽവിക്കു പിന്നാലെ  കഴിഞ്ഞയാഴ്ച എഐഎഫ്എഫ് സ്റ്റിമാച്ചിനെ പുറത്താക്കിയിരുന്നു. ഫെഡറേഷനിൽനിന്നുള്ള മാനസിക സമ്മർദ്ദം തന്നെ തളർത്തിയെന്നും ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വന്നുവെന്നും സ്റ്റിമാച് വ്യക്തമാക്കി. ഇതിനോട് എഐഎഫ്എഫ് പ്രതികരിച്ചിട്ടില്ല. 

English Summary:

Stimac raise allegations against AIFF head

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com