Activate your premium subscription today
കൊൽക്കത്ത ∙ ആദ്യ സെമിയിൽ സുനിൽ ഛേത്രി; രണ്ടാം സെമിയിൽ അപൂയ– ഐഎസ്എൽ ഫൈനലിസ്റ്റുകളെ തീരുമാനിക്കാൻ വേണ്ടി വന്നത് ഇൻജറി ടൈം ഗോളുകൾ! കളി തീരാൻ ഒരു മിനിറ്റു ശേഷിക്കെ മിസോറം താരം ലാലങ്മാവിയ റാൽട്ടെ എന്ന അപൂയ നേടിയ ഗോളിൽ ജംഷഡ്പുർ എഫ്സിയെ 2–0നു തോൽപിച്ച് മോഹൻ ബഗാൻ ഐഎസ്എൽ ഫൈനലിൽ. ഇരുപാദങ്ങളിലുമായി 3–2 ജയത്തോടെയാണ് ബഗാന്റെ ഫൈനൽ പ്രവേശം.
ഷില്ലോങ് ∙ പൊരുതിക്കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2–0ന് തോൽപിച്ച് ജംഷഡ്പുർ എഫ്സി ഐഎസ്എൽ ഫുട്ബോൾ സെമിയിൽ. വ്യാഴാഴ്ച നടക്കുന്ന സെമി ആദ്യപാദത്തിൽ കൊൽക്കത്ത മോഹൻ ബഗാനാണ് ജംഷഡ്പുരിന്റെ എതിരാളികൾ. നൈജീരിയൻ താരം സ്റ്റീഫൻ എസ്സി (29–ാം മിനിറ്റ്), സ്പാനിഷ് താരം ജാവി ഹെർണാണ്ടസ് (90+9) എന്നിവരാണ്
ബെംഗളൂരു ∙ ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് മത്സരങ്ങൾക്കു നാളെ തുടക്കം. ആദ്യ 2 സ്ഥാനക്കാരായ കൊൽക്കത്ത മോഹൻ ബഗാനും എഫ്സി ഗോവയും നേരിട്ടു സെമിഫൈനലിൽ എത്തിയപ്പോൾ 3 മുതൽ 6 വരെ സ്ഥാനങ്ങളിലുള്ള 4 ടീമുകളാണ് പ്ലേ ഓഫ് കളിച്ചു സെമി ബെർത്ത് നേടാൻ രംഗത്തുള്ളത്. നാളെ ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ്സിയും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടും. 30ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പുർ എഫ്സിയെ നേരിടും. ഈ മത്സരങ്ങളിലെ വിജയികൾ സെമിഫൈനലിൽ ഗോവയ്ക്കും ബഗാനും എതിരാളികളാവും. ഏപ്രിൽ 2,3,6,7 തീയതികളിലാണ് ഇരുപാദ സെമിഫൈനലുകൾ. ഏപ്രിൽ 12നു ഫൈനൽ.
കൊച്ചി∙ സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാല കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ. മികായേൽ സ്റ്റാറെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടു മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു പുതിയ ആശാന്റെ നിയമനം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണു സൂചന. നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണില് കേരള ബ്ലാസ്റ്റേഴ്സ് പ്ലേ
ഒരു കിരീടം തേടിയുള്ള കാത്തിരിപ്പിനു 11 വർഷം. ഐഎസ്എൽ ഒരു പതിപ്പ് കൂടി പിന്നിടുമ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്കുണ്ടായ മാറ്റം കിരീടമോഹത്തിന് ഒരു വയസ്സ് കൂടിയെന്നതാകും. പ്ലേ ഓഫിന്റെ ആദ്യ സ്ഥാനങ്ങൾ നേടേണ്ട ടീം തന്നെയായിരുന്നു ഇത്തവണ ബ്ലാസ്റ്റേഴ്സ്.
കൊച്ചി∙ ‘ഇത്രയും കാലം എവിടെയായിരുന്നു’ എന്ന സിനിമാ ഡയലോഗ് പോലൊന്നാണു ഐഎസ്എൽ 11–ാം സീസൺ പൂർത്തിയാകുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും ചോദിക്കുന്നത്: എത്ര കാലം ഇങ്ങനെ പോകും? ഒരു ട്രോഫി പോലും നേടാൻ കഴിയാത്ത ദുർവിധിക്കു മാറ്റമില്ല. ടീമിന്റെ പ്രകടനത്തിൽ മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി ആരാധകരും ഒട്ടും ഹാപ്പിയല്ല. തുടർച്ചയായി 3 സീസണുകളിൽ പ്ലേ ഓഫിലെത്തിയ ടീം ഇത്തവണ അതിനും മുൻപേ വീണു.
ഹൈദരാബാദ് ∙ അവസാന മത്സരത്തിലും ബ്ലാസ്റ്റേഴ്സിനു ജയിക്കാനായില്ലെങ്കിലും കേരളത്തിലെ ഫുട്ബോൾ ആരാധകർക്കു വലിയ നിരാശ വേണ്ട. ഹൈദരാബാദിന്റെ മലയാളി താരം സൗരവിന്റെ തകർപ്പൻ ബൈസിക്കിൾ കിക്ക് കാണാനായല്ലോ..! മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോറിന്റെ കന്നിഗോളിൽ ലീഡ് നേടിയ കേരളത്തെ കണ്ണൂരുക്കാരൻ സൗരവിന്റെ സൂപ്പർ ഗോളിന്റെ തിളക്കത്തിലാണ് ഹൈദരാബാദ് പൂട്ടിക്കളഞ്ഞത് (1–1). ഐഎസ്എൽ 11–ാം സീസണിൽ 29 പോയിന്റോടെ എട്ടാം സ്ഥാനത്തായി ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ഫിനിഷിങ്. 8 വിജയവും 5 സമനിലയും കണ്ട ബ്ലാസ്റ്റേഴ്സ് 11 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. പ്ലേഓഫിലെ അവസാനക്കാരായ മുംബൈ സിറ്റിയെക്കാൾ 7 പോയിന്റ് അകലെയാണ് മലയാളി പരിശീലകൻ ടി. ജി. പുരുഷോത്തമനു കീഴിൽ 11 മത്സരം കളിച്ച കേരള ടീമിന്റെ സ്ഥാനം.
ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരം ജയിച്ച് തലയുയര്ത്തി മടങ്ങാമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മോഹം തല്ലിക്കെടുത്തി ഹൈദരാബാദ് എഫ്സി. പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഏഴാം മിനിറ്റിൽ മോണ്ടെനിഗ്രോ താരം ദുസാൻ ലഗതോറാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്
കൊച്ചി ∙ ഐഎസ്എൽ മോഹങ്ങൾ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ്, സീസണിൽ അവശേഷിക്കുന്ന ഏക ചാംപ്യൻഷിപ്പായ സൂപ്പർ കപ്പിൽ ഒന്നാം നിര ടീമിനെ തന്നെ കളത്തിലിറക്കിയേക്കും. പ്ലേ ഓഫിൽ എത്താൻ കഴിയാതെ വന്നതോടെ ഐഎസ്എൽ വിന്നേഴ്സ് ഷീൽഡ്, കപ്പ് സാധ്യതകളിൽ നിന്നു പുറത്തായ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇനി പ്രതീക്ഷ സൂപ്പർ കപ്പിൽ മാത്രം. തിരിച്ചടികൾ മറന്നു മികച്ച രീതിയിൽ സീസൺ അവസാനിപ്പിക്കാൻ മറ്റൊരു വഴിയില്ല. പലപ്പോഴും സൂപ്പർ കപ്പിൽ ഒന്നാം നിര ടീമിനു പകരം യുവതാരങ്ങൾക്കു കൂടുതൽ പ്രാധാന്യമുള്ള ടീമിനെയാണു ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറക്കിയിരുന്നത്. ഇക്കുറി, അതിനു മാറ്റം വരും.
ബെംഗളൂരു∙ ജീവൻമരണ പോരാട്ടത്തിൽ ബെംഗളൂരു എഫ്സിയെ 2–0ന് മറികടന്ന് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ പ്ലേഓഫിൽ. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലാലിയൻസുവാല ഛാങ്തെ (8–ാം മിനിറ്റ്), നിക്കോളാസ് കരേലിസ് (37) എന്നിവരാണ് മുംബൈയ്ക്കായി ലക്ഷ്യം കണ്ടത്.
ഐഎസ്എൽ ഫുട്ബോളിലെ അരങ്ങേറ്റ സീസണിൽ സ്വന്തം മൈതാനത്ത് ഒരു വിജയം പോലും നേടാനാകാതെ കൊൽക്കത്ത മുഹമ്മദൻസ്. സീസണിലെ അവസാന മത്സരത്തിൽ മുഹമ്മദൻസും പഞ്ചാബ് എഫ്സിയും 2–2 സമനിലയിൽ പിരിഞ്ഞു.
ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സി ജംഷഡ്പുർ എഫ്സിയെ തോൽപിച്ചു (5–2). നൈജീരിയൻ താരം ഡാനിയേൽ ചീമ ചുക്വു, ഇർഫാൻ യാദ്വാദ് എന്നിവർ നേടിയ ഇരട്ടഗോളുകളാണ് ചെന്നൈയിന്റെ വിജയം ആർഭാടമാക്കിയത്.
‘‘ഈ ടീം ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തേണ്ടതായിരുന്നു. ഒരു പക്ഷേ, ലീഗ് ജേതാക്കളാകാൻ ശേഷിയുണ്ടായിരുന്ന ടീം! മുൻ സീസണിലെ ടീമിനെക്കാൾ മികച്ച സംഘം. പക്ഷേ, നിരാശാജനകമായ വീഴ്ചയാണു സംഭവിച്ചത്. വരും സീസണിൽ ടീമിനു കരുത്തോടെ തിരിച്ചെത്താൻ കഴിയട്ടെ എന്നാശിക്കുന്നു.’’ – കേരള ബ്ലാസ്റ്റേഴ്സിന്റെ പതനത്തിനു വിദൂരത്തിരുന്നു സാക്ഷിയായ മുൻ കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ വാക്കുകളിലുണ്ട്, ടീമിനെ വളർത്തി വലുതാക്കിയ ആശാന്റെ വേദന.
ആളും ആരവവും ഒഴിഞ്ഞ സ്വന്തം തട്ടകത്തിൽ മുംബൈ സിറ്റിയെ ഒറ്റഗോളിൽ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിനു വിജയാശ്വാസം. പ്ലേ ഓഫ് സ്വപ്നം പൊളിഞ്ഞതോടെ നിർണായകമല്ലാതായ മത്സരത്തിൽ ക്വാമി പെപ്രയാണ് (52 മിനിറ്റ്) ബ്ലാസ്റ്റേഴ്സിന്റെ വിജയശില്പി. സീസണിൽ 23 മത്സരം പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിനു 28 പോയിന്റായി. ലീഗിലെ സ്ഥാനം ഒൻപതായി. 33 പോയിന്റ് ഉള്ള മുംബൈയ്ക്കു പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം. കൊച്ചിയിൽ
കൊച്ചി∙ ഈ സീസണിൽ ആരാധകർ അർഹിച്ചത് നൽകാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ലെന്ന് തുറന്നുസമ്മതിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടക്കാല പരിശീലകൻ ടി.ജി. പുരുഷോത്തമൻ. ഇന്നു രാത്രി 7.30ന് കൊച്ചിയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ
ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിക്ക് എവേ വിജയം. ഹൈദരാബാദ് എഫ്സിയെ 3–1ന് തോൽപിച്ചു. അലക്സ് സജി (സെൽഫ് ഗോൾ), ലൂക്കാ മാജ്സൻ, ഷമി സിങ്മയൂം എന്നിവരുടെ ഗോളുകളാണ് പഞ്ചാബിനു വിജയം നൽകിയത്.
ഇന്ത്യൻ സൂപ്പർ ലീഗ് 2025 സീസണിലെ അവസാന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വിജയം. മറുപടിയില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റി എഫ്സിയെയാണു ബ്ലാസ്റ്റേഴ്സ് തോൽപിച്ചത്. 52–ാം മിനിറ്റിൽ വിദേശ താരം ക്വാമെ പെപ്രയാണു ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ച ശേഷമായിരുന്നു കളിയിലേക്കു ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിയത്.
കളി തീരാൻ നേരത്തു 2 ഗോളുകൾ തിരിച്ചടിച്ച് പരമാവധി ശ്രമിച്ചിട്ടും ജംഷഡ്പുർ എഫ്സിക്ക് ഐഎസ്എൽ ഫുട്ബോളിൽ തോൽവി. ഒഡീഷ എഫ്സി എവേ മത്സരത്തിൽ 3–2ന് ജംഷഡ്പുരിനെ തോൽപിച്ച് പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി.
ഐഎസ്എൽ പ്ലേ ഓഫിന് മുൻപ് ജയത്തോടെ ആത്മവിശ്വാസമുയർത്തി എഫ്സി ഗോവ. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിനെ 2–0നാണ് രണ്ടാംസ്ഥാനക്കാരായ ഗോവ വീഴ്ത്തിയത്. 40–ാം മിനിറ്റിൽ ഐകർ ഗുറോടെസനയും 86–ാം മിനിറ്റിൽ പദം ഛേത്രിയും ഗോവൻ ക്ലബ്ബിനായി വലകുലുക്കി.
ചെന്നൈ∙ ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിയെ 3–0ന് തോൽപിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ചെന്നൈയിന്റെ സ്വന്തം മൈതാനമായ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നെസ്റ്റർ ആൽബിയാക് (7–ാം മിനിറ്റ്), എം.എസ്.ജിതിൻ (26), അലാദീൻ അജാരെ (38) എന്നിവരാണ് നോർത്ത് ഈസ്റ്റിനായി ലക്ഷ്യം കണ്ടത്.
ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിക്കെതിരെ സമനില വഴങ്ങിയതോടെ (1–1) ഈസ്റ്റ് ബംഗാളിന്റെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ചു. 11–ാം മിനിറ്റിൽ കാമറൂൺ സ്ട്രൈക്കർ റാഫേൽ മെസ്സി ബൗളിയുടെ ഗോളിൽ ലീഡെടുത്ത ഈസ്റ്റ് ബംഗാളിന് 90–ാം മിനിറ്റിൽ വഴങ്ങിയ പെനൽറ്റി തിരിച്ചടിയായി.
ഐഎസ്എൽ ഫുട്ബോളിൽ കൊൽക്കത്ത ഈസ്റ്റ് ബംഗാൾ 2–0ന് ഹൈദരാബാദ് എഫ്സിയെ തോൽപിച്ചു. 86–ാം മിനിറ്റിൽ ഹൈദരാബാദ് താരം മനോജ് മുഹമ്മദിന്റെ സെൽഫ് ഗോളിൽ അക്കൗണ്ട് തുറന്ന ഈസ്റ്റ് ബംഗാളിനായി ഇൻജറി ടൈമിൽ (90+4) റാഫേൽ മെസ്സി ബൗളിയും ഗോൾ നേടി.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് കണക്കുകൂട്ടലുകളുടെ പെട്ടി അടച്ചുപൂട്ടി എഫ്സി ഗോവ. ഫറ്റോർദ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ‘ഗോവൻ കാർണിവലിൽ’ ബ്ലാസ്റ്റേഴ്സിന്റെ തോൽവി മറുപടിയില്ലാത്ത 2 ഗോളുകൾക്ക്. ഐകർ ഗുറോടെസനയും മുഹമ്മദ് യാസിറുമാണ് ഗോവയ്ക്കായി ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് വരുത്തിയ മിസ് പാസുകളാണ് ഇരുഗോളുകളിലേക്കും വഴിതുറന്നത്. 24 പോയിന്റുമായി പത്താം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇനി ബാക്കിയുള്ളത് 3 മത്സരങ്ങൾ. മാർച്ച് ഒന്നിന് ജംഷഡ്പുരിനെതിരെ കൊച്ചിയിലാണ് അടുത്ത കളി.
ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയോടും തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് എഫ്സി ഗോവ ബ്ലാസ്റ്റേഴ്സിനെ തകർത്തുവിട്ടത്. ഇകർ ഗരൊറ്റ്സെന (46), മുഹമ്മദ് യാസിർ (73) എന്നിവരാണു ഗോവയുടെ ഗോൾ സ്കോറർമാര്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഗോവ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കി ചാംപ്യൻമാരാകാനുള്ള പോരാട്ടത്തിലാണ്. ഒന്നാം സ്ഥാനത്തുള്ള മോഹൻ ബഗാന് 49 പോയിന്റും ഗോവയ്ക്ക് 42 പോയിന്റുമാണുള്ളത്.
കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേഓഫ് ബെർത്ത് ഉറപ്പാക്കാൻ വിജയം അത്യാവശ്യമായിരുന്ന കേരളത്തിന്, സ്വന്തം തട്ടകത്തിൽ മോഹൻ ബഗാനെതിരായ മത്സരത്തിൽ നിരാശപ്പെടുത്തുന്ന തോൽവി. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബഗാൻ ബ്ലാസ്റ്റേഴ്സിനെ തകർത്തത്. ജെയ്മി മക്ലാരൻ (28, 40), ആൽബർട്ടോ റോഡ്രിഗസ് (66) എന്നിവർ നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്താൻ ബഗാനെ സഹായിച്ചത്. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്നു. ഇതോടെ 21 മത്സരങ്ങളിൽനിന്ന് 15 വിജയം, നാലു സമനില എന്നിവ ഹിതം 49 പോയിന്റുമായി ബഗാൻ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലെത്തി. സീസണിലെ 10–ാം തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്.
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കു സ്വന്തം ഗ്രൗണ്ടിൽ തോൽവി. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ജെഎഫ്സിയെ 2–0ന് കീഴടക്കിയത്. 6, 81 മിനിറ്റുകളിൽ മൊറോക്കൻ താരം അലാദിൻ അജാരെയാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്.
Kerala Blasters star player Nova Sadui suffers an injury and will be out for two weeks, potentially missing crucial matches against Mohun Bagan and Goa FC. This setback impacts the team's ISL campaign.
ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സി– പഞ്ചാബ് എഫ്സി മത്സരം 1–1 സമനില. ഒന്നാം പകുതിയുടെ അവസാനം പെട്രോസ് ഗിയാകൗമാകിസിലൂടെ (45+2) പഞ്ചാബ് മുന്നിലെത്തിയെങ്കിലും 51–ാം മിനിറ്റിൽ ഇസാക് വൻലാൽറൗട്ട്ഫെലയിലൂടെ ഒഡീഷ സമനില പിടിച്ചു.
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കെതിരെ ബെംഗളൂരുവിന് 3–0 ജയം. ആൽബർട്ടോ നൊഗേര ഇരട്ടഗോൾ (57,82) നേടി. 43–ാം മിനിറ്റിൽ എഡ്ഗാർ മെൻഡസാണ് ആദ്യഗോൾ നേടിയത്. പോയിന്റ് പട്ടികയിൽ ബെംഗളൂരു നാലാം സ്ഥാനത്തേക്കു കയറി.
ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മുംബൈ സിറ്റി എഫ്സിക്കു ജയം (2–0). ഷില്ലോങ്ങിൽ നടന്ന മത്സരത്തിൽ ബിപിൻ സിങ് (41–ാം മിനിറ്റ്), ലാലിയൻസുവാല ഛാങ്തെ (90+2) എന്നിവരാണ് ഗോൾ നേടിയത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോൾകീപ്പർ സോം കുമാർ സ്ലൊവേനിയൻ ക്ലബ് എൻകെ റാഡംലെയുമായി കരാറിലെത്തി. സ്ലൊവേനിയയിലെ ഒന്നാം നിര ലീഗിലെ ക്ലബ്ബാണ് റാഡംലെ. നിലവിൽ യൂറോപ്യൻ ക്ലബ്ബുമായി കരാറിലുള്ള ഏക ഇന്ത്യൻ താരമാണ് പത്തൊൻപതുകാരൻ സോം കുമാർ.
ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കഷ്ടിച്ച് 5 കിലോമീറ്റർ ദൂരമേ മറീന ബീച്ചിലേക്കുള്ളൂ. മറീനയിൽ ഇതു വേലിയിറക്ക സമയമാണെങ്കിൽ മറീന മച്ചാൻസ് എന്നറിയപ്പെടുന്ന ചെന്നൈയിൻ എഫ്സിയുടെ പോസ്റ്റിൽ ഇന്നലെ ‘ഗോൾ വേലിയേറ്റമായിരുന്നു’!
ചെന്നൈയിൻ എഫ്സിയുമായുള്ള മത്സരത്തിനിടെ മൊറോക്കൻ താരം നോവ സദൂയിയോട് തർക്കിച്ച സംഭവം വിശദീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണ. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ കളിക്കളത്തിൽ താൻ ചെയ്തത് തെറ്റായിപ്പോയെന്ന് ലൂണ മത്സരത്തിനു ശേഷം പ്രതികരിച്ചു. സ്വതന്ത്രനായി നിൽക്കുകയായിരുന്ന ഇഷാൻ പണ്ഡിതയ്ക്കു വേണ്ടിയാണു താൻ നോവയോടു തർക്കിച്ചതെന്നും ലൂണ വ്യക്തമാക്കി.
ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിക്കെതിരായ ഗംഭീര വിജയത്തിനിടെയും കേരള ബ്ലാസ്റ്റേഴ്സിനു നാണക്കേടായി താരങ്ങളുടെ തമ്മിലടി. ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിനിടെ അവസാന മിനിറ്റുകളിലായിരുന്നു ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണയും മൊറോക്കൻ ഫോർവേഡ് നോവ സദൂയിയും നേർക്കുനേർ വന്നത്.
ഇങ്ങനെ വേണം കളിക്കാൻ, ചെന്നൈയിൻ എഫ്സിയെ അവരുടെ നാട്ടിൽ പോയി തകർത്തെറിഞ്ഞ് ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്. 3–1നാണ് നിര്ണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പ്. 19 മത്സരങ്ങളിൽനിന്ന് ഏഴാം വിജയവുമായി 24 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ എട്ടാംസ്ഥാനത്താണ്. ഹെസൂസ് ഹിമെനെ (3–ാം മിനിറ്റ്),
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കു വിജയം. പഞ്ചാബ് എഫ്സിയെ 2–1നു തോൽപിച്ചു. പ്രതീക് ചൗധരി, ജാവി ഹെർണാണ്ടസ് എന്നിവരാണു ജംഷഡ്പുരിനായി ഗോൾ നേടിയത്. എസക്കിയേൽ വിദാൽ പഞ്ചാബിനായി ഗോൾ മടക്കി.
മലയാളി ഗോളിനു മുന്നിൽ കേരളം തോറ്റു. ഐഎസ്എൽ ഫുട്ബോളിൽ, ഈസ്റ്റ് ബംഗാളിനോടു കേരള ബ്ലാസ്റ്റേഴ്സിന് 2–1 തോൽവി. സ്കോർ: 2-1. കാസർകോട് സ്വദേശി പി.വി. വിഷ്ണു 20 -ാം മിനിറ്റിലും ജോർദാൻ താരം ഹിജാസി 72-ാം മിനിറ്റിലും ഈസ്റ്റ് ബംഗാളിനായി ഗോൾ നേടി. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ 84ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖിന്റെ വകയായിരുന്നു. തോറ്റെങ്കിലും 21 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തും ജയിച്ചെങ്കിലും 17 പോയിന്റുമായി ഈസ്റ്റ് ബംഗാൾ 11-ാം സ്ഥാനത്തും തുടരുന്നു.
കൊച്ചി ∙ വിദേശ പരിശീലകരെക്കൊണ്ടു സാധിക്കാത്ത ‘ജീവശ്വാസം’ കേരള ബ്ലാസ്റ്റേഴ്സിനു നൽകിയ മലയാളിയാണിത്; ടി.ജി.പുരുഷോത്തമൻ. സ്വീഡൻകാരൻ മികായേൽ സ്റ്റാറെ പുറത്താക്കപ്പെട്ടതിനു ശേഷം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ പുരുഷോത്തമനു കീഴിൽ കളിച്ച അഞ്ചിൽ 3 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ജയം കണ്ടു. ഒന്നു വീതം തോൽവിയും സമനിലയും.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒൻപതാം തോൽവി. 2–1ന് ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചത്. കഴിഞ്ഞ മൂന്നു മത്സരങ്ങളും തോറ്റ ഈസ്റ്റ് ബംഗാൾ, കൊൽക്കത്തയിൽ തകർത്തു കളിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു. പി.വി. വിഷ്ണു (20–ാം മിനിറ്റ്), ഹിജാസി മെഹർ (72) എന്നിവരാണ് ഈസ്റ്റ് ബംഗാളിന്റെ ഗോൾ സ്കോറർമാർ. 84–ാം മിനിറ്റിൽ ഡാനിഷ് ഫറൂഖ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. 18 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. 17 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ 11–ാമതാണ്.
ബെംഗളൂരു ∙ ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിക്കെതിരെ ഒഡീഷ എഫ്സിക്ക് ജയം (3–2). കളി തുടങ്ങി 13 മിനിറ്റിനകം 0–2നു പിന്നിലായ ശേഷമായിരുന്നു ഒഡീഷയുടെ തിരിച്ചടി. ഡിയേഗോ മൗറീഷ്യയുടെ ഇരട്ട ഗോളുകളാണ് ഒഡീഷ വിജയത്തിൽ നിർണായകമായത്. പെനൽറ്റിയിലൂടെയായിരുന്നു 28, 39 മിനിറ്റുകളിലെ ഗോളുകൾ. 50–ാം മിനിറ്റിൽ മാവിമിങ്താംഗയാണ് വിജയഗോൾ നേടിയത്.
മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോറിനു പിന്നാലെ ഇന്ത്യൻ യുവതാരം ബികാശ് യുംനം കേരള ബ്ലാസ്റ്റേഴ്സ് നിരയിലേക്ക്. ചെന്നൈയിൻ എഫ്സിയിൽ നിന്നാണ് ഡിഫൻഡറായ ബികാശ് വരുന്നത്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്സ് ആദ്യം ഉറപ്പിച്ച താരമായിരുന്നു ബികാശ് (21). അടുത്ത സീസണിൽ ടീമിലെത്തുമെന്നു ധാരണയായിരുന്ന താരത്തെ പ്രീതം കോട്ടാലിനെ പകരം വിട്ടുനൽകിയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ സ്വന്തമാക്കിയത്.
സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ കേരളത്തിന്റെ പ്രതിരോധ നിരയിൽ തിളങ്ങിയ മുഹമ്മദ് അർഷാഫ് ഐഎസ്എലിലേക്ക്. ഇരുപതുകാരനായ അർഷാഫ് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി കരാർ ഒപ്പിട്ടു. രണ്ടരവർഷത്തേക്കാണ് കരാർ.
ഒരു പകുതി സംതൃപ്തിയും ഒരു പകുതി നിരാശയും സമ്മാനിച്ച ഒന്നായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ജയിക്കേണ്ട കളി ബ്ലാസ്റ്റേഴ്സ് കൈവിട്ടു എന്നു പറയണമെന്ന് തോന്നുന്നു.
ആദ്യ പകുതിയിൽ തന്നെ പത്തു പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന്റെ പോരാട്ട വീര്യത്തെ തടയാന് നോർത്ത് ഈസ്റ്റിനു സാധിച്ചില്ല. ഇരമ്പിയെത്തിയ നോർത്ത് ഈസ്റ്റ് കുതിപ്പുകളെ ഫലപ്രദമായി പ്രതിരോധിച്ച ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ വിജയത്തിനു സമാനമായ സമനില. 18 ഷോട്ടുകളുമായി കളം നിറഞ്ഞു കളിച്ച നോർത്ത് ഈസ്റ്റിനെ രണ്ടാം പകുതിയില് പ്രതിരോധക്കോട്ട കെട്ടി ബ്ലാസ്റ്റേഴ്സ് പ്രതിരോധിച്ചു. 17 മത്സരങ്ങളില്നിന്ന് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. 24ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
കൊച്ചി ∙ ഐഎസ്എൽ ക്ലബ് ഒഡീഷ എഫ്സിയുടെ പരിശീലകൻ സെർജിയോ ലൊബേറ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാകും. എഫ്സി ഗോവയെയും മുംബൈ സിറ്റി എഫ്സിയെയും ഐഎസ്എൽ ജേതാക്കളാക്കിയിട്ടുള്ള സ്പെയിൻകാരൻ ലൊബേറ ബ്ലാസ്റ്റേഴ്സുമായി 3 വർഷ കരാറിനു വാക്കാൽ സമ്മതിച്ചതായാണു വിവരം. അടുത്ത സീസണിൽ ലൊബേറയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഇഷ്ട താരമായ ഫ്രഞ്ച് മിഡ്ഫീൽഡർ യൂഗോ ബോമോയും ബ്ലാസ്റ്റേഴ്സിലെത്തും.
ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സി – പഞ്ചാബ് എഫ്സി മത്സരം 1–1 സമനില. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ലൂക്ക മാജ്സൻ നേടിയ ഗോളിൽ പഞ്ചാബ് ലീഡെടുത്തു. മുംബൈയ്ക്കായി ഗ്രീക്ക് ഫുട്ബോളർ നിക്കോസ് കരേലിസ് 58–ാം മിനിറ്റിൽ സമനില ഗോൾ നേടി.
ഘാന സ്ട്രൈക്കർ ക്വാമെ പെപ്രയ്ക്കു പകരം പുതിയൊരു മുന്നേറ്റനിര താരത്തെ ടീമിലെത്തിക്കാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോറിനെ സ്വന്തമാക്കിയതിനു പിന്നാലെയാണ് ജനുവരി ട്രാൻസ്ഫർ കാലത്തുതന്നെ വിദേശതാരനിര അഴിച്ചുപണിയാനുള്ള നീക്കം. ലീഗിൽ ഏറ്റവുമധികം അവസരം സൃഷ്ടിച്ചെടുത്ത ടീമുകളിലൊന്നായിട്ടും ഫിനിഷിങ്ങിൽ ആ തിളക്കമില്ലാത്തതിനാലാണ് ആക്രമണത്തിൽ ഹെസൂസ് ഹിമനെയ്ക്കു പുതിയ കൂട്ടാളിയെ കൊണ്ടുവരുന്നത്.
കൊൽക്കത്ത ∙ ഇൻജറി ടൈം മാജിക്കിൽ ഐഎസ്എൽ ഫുട്ബോളിൽ കൊൽക്കത്ത മുഹമ്മദൻസിനു സമനില. ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയുടെ ഇൻജറി ടൈം വരെ 2 ഗോളിനു പിന്നിലായിരുന്ന മുഹമ്മദൻസ് പിന്നീടു 2 ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു (2–2).
ഒന്നൊന്നര കളി, ഒന്നാന്തരം ജയം! ഒഡീഷ എഫ്സിക്കെതിരെ കഴിഞ്ഞ ദിവസം കൈവിട്ടെന്നു തോന്നിയ മത്സരം തിരിച്ചുപിടിച്ച ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം കണ്ടു കൊച്ചിയിലെ പുൽത്തരികൾ പോലും ത്രസിച്ചു പോയിട്ടുണ്ടാകും! ഈ സീസണിൽ മുങ്ങിത്താണു പോയൊരു ടീമിൽനിന്ന് ആരാധകർ പോലും പ്രതീക്ഷിക്കാത്ത തരത്തിലൊരു തീക്കളിയാണു ബ്ലാസ്റ്റേഴ്സ് താരങ്ങൾ പുറത്തെടുത്തത്
കൊച്ചി ∙ കളിക്ക് അനക്കം വയ്ക്കും മുൻപേ ഒരു ഗോളിനു പിന്നിലായെങ്കിലും, ആവേശം ഒട്ടും ചോരാതെ പൊരുതിക്കളിച്ചാണ് ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിക്കെതിരെ വിജയം പിടിച്ചെടുത്തത്. അവസാന 30 മിനിറ്റിലായിരുന്നു കൊമ്പൻമാരുടെ ഗോളുകളെല്ലാം. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര (60 –ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (73), നോവ സദൂയി (90+5) എന്നിവർ ലക്ഷ്യം കണ്ടു. ജെറി മാവിമിങ്തംഗയും (4), ഡോറിയെൽറ്റനുമാണ് (80) ഒഡീഷ സ്കോറർമാർ. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ 8–ാം സ്ഥാനത്തെത്തി.