Activate your premium subscription today
ഒരേ യുദ്ധം; ലക്ഷ്യം രണ്ട്! കലൂർ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് ഐഎസ്എൽ ഫുട്ബോൾ മത്സരത്തിൽ കൊൽക്കത്ത മോഹൻ ബഗാനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ഉന്നമിടുന്നതു വിജയം മാത്രമല്ല, അതുവഴി പ്ലേ ഓഫ് ബെർത്ത് എന്ന വിദൂര സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടിയാണ്. പ്ലേ ഓഫ് പണ്ടേ ഉറപ്പാക്കിയ, പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബഗാന് ലീഗ് ഷീൽഡ് കയ്യെത്തും ദൂരെയാണ്!
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കു സ്വന്തം ഗ്രൗണ്ടിൽ തോൽവി. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ജെഎഫ്സിയെ 2–0ന് കീഴടക്കിയത്. 6, 81 മിനിറ്റുകളിൽ മൊറോക്കൻ താരം അലാദിൻ അജാരെയാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്.
Kerala Blasters star player Nova Sadui suffers an injury and will be out for two weeks, potentially missing crucial matches against Mohun Bagan and Goa FC. This setback impacts the team's ISL campaign.
ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സി– പഞ്ചാബ് എഫ്സി മത്സരം 1–1 സമനില. ഒന്നാം പകുതിയുടെ അവസാനം പെട്രോസ് ഗിയാകൗമാകിസിലൂടെ (45+2) പഞ്ചാബ് മുന്നിലെത്തിയെങ്കിലും 51–ാം മിനിറ്റിൽ ഇസാക് വൻലാൽറൗട്ട്ഫെലയിലൂടെ ഒഡീഷ സമനില പിടിച്ചു.
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കെതിരെ ബെംഗളൂരുവിന് 3–0 ജയം. ആൽബർട്ടോ നൊഗേര ഇരട്ടഗോൾ (57,82) നേടി. 43–ാം മിനിറ്റിൽ എഡ്ഗാർ മെൻഡസാണ് ആദ്യഗോൾ നേടിയത്. പോയിന്റ് പട്ടികയിൽ ബെംഗളൂരു നാലാം സ്ഥാനത്തേക്കു കയറി.
ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മുംബൈ സിറ്റി എഫ്സിക്കു ജയം (2–0). ഷില്ലോങ്ങിൽ നടന്ന മത്സരത്തിൽ ബിപിൻ സിങ് (41–ാം മിനിറ്റ്), ലാലിയൻസുവാല ഛാങ്തെ (90+2) എന്നിവരാണ് ഗോൾ നേടിയത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോൾകീപ്പർ സോം കുമാർ സ്ലൊവേനിയൻ ക്ലബ് എൻകെ റാഡംലെയുമായി കരാറിലെത്തി. സ്ലൊവേനിയയിലെ ഒന്നാം നിര ലീഗിലെ ക്ലബ്ബാണ് റാഡംലെ. നിലവിൽ യൂറോപ്യൻ ക്ലബ്ബുമായി കരാറിലുള്ള ഏക ഇന്ത്യൻ താരമാണ് പത്തൊൻപതുകാരൻ സോം കുമാർ.
ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കഷ്ടിച്ച് 5 കിലോമീറ്റർ ദൂരമേ മറീന ബീച്ചിലേക്കുള്ളൂ. മറീനയിൽ ഇതു വേലിയിറക്ക സമയമാണെങ്കിൽ മറീന മച്ചാൻസ് എന്നറിയപ്പെടുന്ന ചെന്നൈയിൻ എഫ്സിയുടെ പോസ്റ്റിൽ ഇന്നലെ ‘ഗോൾ വേലിയേറ്റമായിരുന്നു’!
ചെന്നൈയിൻ എഫ്സിയുമായുള്ള മത്സരത്തിനിടെ മൊറോക്കൻ താരം നോവ സദൂയിയോട് തർക്കിച്ച സംഭവം വിശദീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണ. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ കളിക്കളത്തിൽ താൻ ചെയ്തത് തെറ്റായിപ്പോയെന്ന് ലൂണ മത്സരത്തിനു ശേഷം പ്രതികരിച്ചു. സ്വതന്ത്രനായി നിൽക്കുകയായിരുന്ന ഇഷാൻ പണ്ഡിതയ്ക്കു വേണ്ടിയാണു താൻ നോവയോടു തർക്കിച്ചതെന്നും ലൂണ വ്യക്തമാക്കി.
ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിക്കെതിരായ ഗംഭീര വിജയത്തിനിടെയും കേരള ബ്ലാസ്റ്റേഴ്സിനു നാണക്കേടായി താരങ്ങളുടെ തമ്മിലടി. ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിനിടെ അവസാന മിനിറ്റുകളിലായിരുന്നു ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണയും മൊറോക്കൻ ഫോർവേഡ് നോവ സദൂയിയും നേർക്കുനേർ വന്നത്.
ഇങ്ങനെ വേണം കളിക്കാൻ, ചെന്നൈയിൻ എഫ്സിയെ അവരുടെ നാട്ടിൽ പോയി തകർത്തെറിഞ്ഞ് ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്. 3–1നാണ് നിര്ണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പ്. 19 മത്സരങ്ങളിൽനിന്ന് ഏഴാം വിജയവുമായി 24 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ എട്ടാംസ്ഥാനത്താണ്. ഹെസൂസ് ഹിമെനെ (3–ാം മിനിറ്റ്),
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കു വിജയം. പഞ്ചാബ് എഫ്സിയെ 2–1നു തോൽപിച്ചു. പ്രതീക് ചൗധരി, ജാവി ഹെർണാണ്ടസ് എന്നിവരാണു ജംഷഡ്പുരിനായി ഗോൾ നേടിയത്. എസക്കിയേൽ വിദാൽ പഞ്ചാബിനായി ഗോൾ മടക്കി.
മലയാളി ഗോളിനു മുന്നിൽ കേരളം തോറ്റു. ഐഎസ്എൽ ഫുട്ബോളിൽ, ഈസ്റ്റ് ബംഗാളിനോടു കേരള ബ്ലാസ്റ്റേഴ്സിന് 2–1 തോൽവി. സ്കോർ: 2-1. കാസർകോട് സ്വദേശി പി.വി. വിഷ്ണു 20 -ാം മിനിറ്റിലും ജോർദാൻ താരം ഹിജാസി 72-ാം മിനിറ്റിലും ഈസ്റ്റ് ബംഗാളിനായി ഗോൾ നേടി. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ 84ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖിന്റെ വകയായിരുന്നു. തോറ്റെങ്കിലും 21 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തും ജയിച്ചെങ്കിലും 17 പോയിന്റുമായി ഈസ്റ്റ് ബംഗാൾ 11-ാം സ്ഥാനത്തും തുടരുന്നു.
കൊച്ചി ∙ വിദേശ പരിശീലകരെക്കൊണ്ടു സാധിക്കാത്ത ‘ജീവശ്വാസം’ കേരള ബ്ലാസ്റ്റേഴ്സിനു നൽകിയ മലയാളിയാണിത്; ടി.ജി.പുരുഷോത്തമൻ. സ്വീഡൻകാരൻ മികായേൽ സ്റ്റാറെ പുറത്താക്കപ്പെട്ടതിനു ശേഷം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ പുരുഷോത്തമനു കീഴിൽ കളിച്ച അഞ്ചിൽ 3 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ജയം കണ്ടു. ഒന്നു വീതം തോൽവിയും സമനിലയും.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒൻപതാം തോൽവി. 2–1ന് ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചത്. കഴിഞ്ഞ മൂന്നു മത്സരങ്ങളും തോറ്റ ഈസ്റ്റ് ബംഗാൾ, കൊൽക്കത്തയിൽ തകർത്തു കളിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു. പി.വി. വിഷ്ണു (20–ാം മിനിറ്റ്), ഹിജാസി മെഹർ (72) എന്നിവരാണ് ഈസ്റ്റ് ബംഗാളിന്റെ ഗോൾ സ്കോറർമാർ. 84–ാം മിനിറ്റിൽ ഡാനിഷ് ഫറൂഖ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. 18 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. 17 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ 11–ാമതാണ്.
ബെംഗളൂരു ∙ ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിക്കെതിരെ ഒഡീഷ എഫ്സിക്ക് ജയം (3–2). കളി തുടങ്ങി 13 മിനിറ്റിനകം 0–2നു പിന്നിലായ ശേഷമായിരുന്നു ഒഡീഷയുടെ തിരിച്ചടി. ഡിയേഗോ മൗറീഷ്യയുടെ ഇരട്ട ഗോളുകളാണ് ഒഡീഷ വിജയത്തിൽ നിർണായകമായത്. പെനൽറ്റിയിലൂടെയായിരുന്നു 28, 39 മിനിറ്റുകളിലെ ഗോളുകൾ. 50–ാം മിനിറ്റിൽ മാവിമിങ്താംഗയാണ് വിജയഗോൾ നേടിയത്.
മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോറിനു പിന്നാലെ ഇന്ത്യൻ യുവതാരം ബികാശ് യുംനം കേരള ബ്ലാസ്റ്റേഴ്സ് നിരയിലേക്ക്. ചെന്നൈയിൻ എഫ്സിയിൽ നിന്നാണ് ഡിഫൻഡറായ ബികാശ് വരുന്നത്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്സ് ആദ്യം ഉറപ്പിച്ച താരമായിരുന്നു ബികാശ് (21). അടുത്ത സീസണിൽ ടീമിലെത്തുമെന്നു ധാരണയായിരുന്ന താരത്തെ പ്രീതം കോട്ടാലിനെ പകരം വിട്ടുനൽകിയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ സ്വന്തമാക്കിയത്.
സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ കേരളത്തിന്റെ പ്രതിരോധ നിരയിൽ തിളങ്ങിയ മുഹമ്മദ് അർഷാഫ് ഐഎസ്എലിലേക്ക്. ഇരുപതുകാരനായ അർഷാഫ് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി കരാർ ഒപ്പിട്ടു. രണ്ടരവർഷത്തേക്കാണ് കരാർ.
ഒരു പകുതി സംതൃപ്തിയും ഒരു പകുതി നിരാശയും സമ്മാനിച്ച ഒന്നായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ജയിക്കേണ്ട കളി ബ്ലാസ്റ്റേഴ്സ് കൈവിട്ടു എന്നു പറയണമെന്ന് തോന്നുന്നു.
ആദ്യ പകുതിയിൽ തന്നെ പത്തു പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന്റെ പോരാട്ട വീര്യത്തെ തടയാന് നോർത്ത് ഈസ്റ്റിനു സാധിച്ചില്ല. ഇരമ്പിയെത്തിയ നോർത്ത് ഈസ്റ്റ് കുതിപ്പുകളെ ഫലപ്രദമായി പ്രതിരോധിച്ച ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ വിജയത്തിനു സമാനമായ സമനില. 18 ഷോട്ടുകളുമായി കളം നിറഞ്ഞു കളിച്ച നോർത്ത് ഈസ്റ്റിനെ രണ്ടാം പകുതിയില് പ്രതിരോധക്കോട്ട കെട്ടി ബ്ലാസ്റ്റേഴ്സ് പ്രതിരോധിച്ചു. 17 മത്സരങ്ങളില്നിന്ന് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. 24ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
കൊച്ചി ∙ ഐഎസ്എൽ ക്ലബ് ഒഡീഷ എഫ്സിയുടെ പരിശീലകൻ സെർജിയോ ലൊബേറ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാകും. എഫ്സി ഗോവയെയും മുംബൈ സിറ്റി എഫ്സിയെയും ഐഎസ്എൽ ജേതാക്കളാക്കിയിട്ടുള്ള സ്പെയിൻകാരൻ ലൊബേറ ബ്ലാസ്റ്റേഴ്സുമായി 3 വർഷ കരാറിനു വാക്കാൽ സമ്മതിച്ചതായാണു വിവരം. അടുത്ത സീസണിൽ ലൊബേറയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഇഷ്ട താരമായ ഫ്രഞ്ച് മിഡ്ഫീൽഡർ യൂഗോ ബോമോയും ബ്ലാസ്റ്റേഴ്സിലെത്തും.
ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സി – പഞ്ചാബ് എഫ്സി മത്സരം 1–1 സമനില. ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ലൂക്ക മാജ്സൻ നേടിയ ഗോളിൽ പഞ്ചാബ് ലീഡെടുത്തു. മുംബൈയ്ക്കായി ഗ്രീക്ക് ഫുട്ബോളർ നിക്കോസ് കരേലിസ് 58–ാം മിനിറ്റിൽ സമനില ഗോൾ നേടി.
ഘാന സ്ട്രൈക്കർ ക്വാമെ പെപ്രയ്ക്കു പകരം പുതിയൊരു മുന്നേറ്റനിര താരത്തെ ടീമിലെത്തിക്കാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോറിനെ സ്വന്തമാക്കിയതിനു പിന്നാലെയാണ് ജനുവരി ട്രാൻസ്ഫർ കാലത്തുതന്നെ വിദേശതാരനിര അഴിച്ചുപണിയാനുള്ള നീക്കം. ലീഗിൽ ഏറ്റവുമധികം അവസരം സൃഷ്ടിച്ചെടുത്ത ടീമുകളിലൊന്നായിട്ടും ഫിനിഷിങ്ങിൽ ആ തിളക്കമില്ലാത്തതിനാലാണ് ആക്രമണത്തിൽ ഹെസൂസ് ഹിമനെയ്ക്കു പുതിയ കൂട്ടാളിയെ കൊണ്ടുവരുന്നത്.
കൊൽക്കത്ത ∙ ഇൻജറി ടൈം മാജിക്കിൽ ഐഎസ്എൽ ഫുട്ബോളിൽ കൊൽക്കത്ത മുഹമ്മദൻസിനു സമനില. ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയുടെ ഇൻജറി ടൈം വരെ 2 ഗോളിനു പിന്നിലായിരുന്ന മുഹമ്മദൻസ് പിന്നീടു 2 ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു (2–2).
ഒന്നൊന്നര കളി, ഒന്നാന്തരം ജയം! ഒഡീഷ എഫ്സിക്കെതിരെ കഴിഞ്ഞ ദിവസം കൈവിട്ടെന്നു തോന്നിയ മത്സരം തിരിച്ചുപിടിച്ച ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം കണ്ടു കൊച്ചിയിലെ പുൽത്തരികൾ പോലും ത്രസിച്ചു പോയിട്ടുണ്ടാകും! ഈ സീസണിൽ മുങ്ങിത്താണു പോയൊരു ടീമിൽനിന്ന് ആരാധകർ പോലും പ്രതീക്ഷിക്കാത്ത തരത്തിലൊരു തീക്കളിയാണു ബ്ലാസ്റ്റേഴ്സ് താരങ്ങൾ പുറത്തെടുത്തത്
കൊച്ചി ∙ കളിക്ക് അനക്കം വയ്ക്കും മുൻപേ ഒരു ഗോളിനു പിന്നിലായെങ്കിലും, ആവേശം ഒട്ടും ചോരാതെ പൊരുതിക്കളിച്ചാണ് ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിക്കെതിരെ വിജയം പിടിച്ചെടുത്തത്. അവസാന 30 മിനിറ്റിലായിരുന്നു കൊമ്പൻമാരുടെ ഗോളുകളെല്ലാം. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര (60 –ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (73), നോവ സദൂയി (90+5) എന്നിവർ ലക്ഷ്യം കണ്ടു. ജെറി മാവിമിങ്തംഗയും (4), ഡോറിയെൽറ്റനുമാണ് (80) ഒഡീഷ സ്കോറർമാർ. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ 8–ാം സ്ഥാനത്തെത്തി.
ഒഡീഷ എഫ്സി ജഴ്സിയിലെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കി മലയാളി താരം കെ.പി. രാഹുൽ. ഇന്ത്യൻ സൂപ്പര് ലീഗിൽ ചെന്നൈയിൻ എഫ്സിയെ ഒഡീഷ 2–2ന് സമനിലയിൽ തളച്ചു. മത്സരത്തിന്റെ അധിക സമയത്ത് ഒഡീഷയുടെ രണ്ടാം ഗോളിനു വഴിയൊരുക്കിയത് മലയാളി താരത്തിന്റെ നീക്കമായിരുന്നു. പന്തു വലയിലെത്തിക്കാൻ രാഹുൽ നടത്തിയ ശ്രമം ചെന്നൈയിൻ ഗോളി മുഹമ്മദ്
കേരള ബ്ലാസ്റ്റേഴ്സ് താരം സൗരവ് മണ്ഡൽ ഗോകുലം കേരള എഫ്സിയിൽ. പഞ്ചാബുകാരനായ സൗരവ് മണ്ഡൽ വായ്പക്കരാറിലാണ് ഗോകുലത്തിൽ എത്തിയത്. 2020–21 സീസണിൽ ചർച്ചിൽ ബ്രദേഴ്സിന്റെ റിസർവ് താരമായിരുന്നു 2022ലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സി 3–2ന് കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെ തോൽപിച്ചു. ഗ്രീക്ക് താരം നിക്കോളാസ് കരേലിസിന്റെ 2 ഗോളുകളാണ് മുംബൈ സിറ്റിയുടെ വിജയം അനായാസമാക്കിയത്.
ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – കൊൽക്കത്ത മുഹമ്മദൻസ് മത്സരം ഗോൾരഹിത സമനില. ഇരുടീമും ഓരോ പോയിന്റ് പങ്കുവച്ചു.
ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയെ 3–0ന് തോൽപിച്ച് കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. സ്വന്തം മൈതാനമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോം അൽഡ്രഡ് (41–ാം മിനിറ്റ്), ജേസൻ കമിങ്സ് (51) എന്നിവർ ബഗാനായി ലക്ഷ്യം കണ്ടു.
കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ സീസൺ പാതിവഴിയിൽ ഹെഡ് കോച്ച് മികായേൽ സ്റ്റാറെയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് ‘സ്ഥിരം’ പരിശീലകനെ ഉടൻ നിയമിക്കാൻ സാധ്യത കുറവ്. ഇടക്കാല പരിശീലകനായി നിയോഗിക്കപ്പെട്ട ടി.ജി.പുരുഷോത്തമൻ സീസൺ അവസാനിക്കും വരെ തൽസ്ഥാനത്തു തുടരും.
ക്രൊയേഷ്യൻ ഫുട്ബോൾ താരം പീറ്റർ സ്ലിസ്കോവിച്ചും ബോളിവുഡ് നടി നേഹ ശർമയും പ്രണയത്തിലെന്ന് അഭ്യൂഹം. മുംബൈ നഗരത്തിൽ ഡേറ്റിനിറങ്ങിയ ഇരുവരും കൈകൾ ചേര്ത്തുപിടിച്ചു നടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ എഫ്സി, ചെന്നൈയിൻ എഫ്സി ക്ലബ്ബുകൾക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് 33 വയസ്സുകാരനായ പീറ്റർ സ്ലിസ്കോവിച്ച്.
എതിരാളികളെ തടയേണ്ടതിനു പകരം സ്വാഗതസംഘം പോലെ പ്രതിരോധനിര പെരുമാറിയപ്പോൾ ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് 1–0ന് ജംഷഡ്പുർ എഫ്സിക്കു മുന്നിൽ മുട്ടുകുത്തി. പ്രതീക് ചൗധരിയാണ് (61–ാം മിനിറ്റ്) ജംഷഡ്പുരിന്റെ ഗോൾസ്കോറർ. 3 പോയിന്റും തങ്ങളുടെ 150–ാം മത്സരത്തിൽ ജയവും സ്വന്തമാക്കി പോയിന്റ് പട്ടികയിൽ ജംഷഡ്പുർ നാലാം സ്ഥാനത്തേക്ക് (21 പോയിന്റ്) ഉയർന്നു. 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 10–ാം സ്ഥാനത്തു തന്നെ. ജനുവരി 5ന് പഞ്ചാബ് എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ആശ്വസിക്കാം, കേരള ബ്ലാസ്റ്റേഴ്സിന്; പ്രതിസന്ധിക്കിടക്കയിൽ നിന്നൊരു തിരിച്ചു വരവ്! ആദ്യം, മുഹമ്മദൻസ് ഗോൾ കീപ്പർ ഭാസ്കർ റോയിയുടെ പിഴവ്. പിന്നെ, ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം നോവ സദൂയിയുടെ മികവ്. ഒടുവിൽ, നോവയ്ക്കു പകരമിറങ്ങിയ അലക്സാന്ദ്രെ കോയെഫിന്റെ ബുള്ളറ്റ് ഷോട്ട്! ഐഎസ്എലിൽ കൊൽക്കത്ത മുഹമ്മദൻസിനെ ബ്ലാസ്റ്റേഴ്സ് തകർത്തതു മടക്കമില്ലാത്ത 3 ഗോളുകൾക്ക്.
തോൽവികളും പരിശീലകൻ മൈക്കൽ സ്റ്റാറെയുടെ പുറത്താകലും മറക്കാൻ ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രിസ്മസ് സമ്മാനം. കൊച്ചിയിലെ നിർണായക മത്സരത്തിൽ മുഹമ്മദന് എസ്സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു ബ്ലാസ്റ്റേഴ്സ് തോൽപിച്ചു. നോവ സദൂയി (80–ാം മിനിറ്റ്), അലെക്സാണ്ടർ കോഫ് (90) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സ്കോറർമാർ. 62–ാം മിനിറ്റിൽ മുഹമ്മദൻ ഗോളി ഭാസ്കർ റോയിയുടെ സെൽഫ് ഗോളും ബ്ലാസ്റ്റേഴ്സിനെ തുണച്ചു. സീസണിലെ നാലാം വിജയത്തോടെ 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.
ഹൈദരാബാദ് ∙ കേരള ബ്ലാസ്റ്റേഴ്സിനു പിന്നാലെ പരിശീലകനെ പുറത്താക്കി ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സി. ഹെഡ് കോച്ച് താങ്ബോയ് സിങ്തോയെ പുറത്താക്കിയതായി ക്ലബ് അറിയിച്ചു. 11 കളിയിൽ 2 ജയവും ഒരു സമനിലയുമായി പട്ടികയിൽ 12–ാം സ്ഥാനത്താണു ഹൈദരാബാദ്. മലപ്പുറം സ്വദേശിയായ സഹപരിശീലകൻ ഷമീൽ ചെമ്പകത്തിനെ ഇടക്കാല പരിശീലകനായി ക്ലബ് നിയമിച്ചു. മണിപ്പുർ സ്വദേശിയായ താങ്ബോയ് 2023 ജൂലൈയിലാണ് ഹൈദരാബാദ് കോച്ചായത്.
കൊച്ചി ∙ 55.2 കോടി രൂപ; കേരള ബ്ലാസ്റ്റേഴ്സിന്റെ വിപണി മൂല്യം. ഐഎസ്എൽ ടീമുകളിൽ ഏറ്റവും വിപണി മൂല്യമുള്ള രണ്ടാമത്തെ ടീം. ഒരു കിരീടം പോലുമില്ലെങ്കിലും ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നായ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നേരിടുന്നതു കടുത്ത പ്രതിസന്ധി. സീസണിലെ 11 കളികളിൽ ജയിച്ചതു മൂന്നെണ്ണം. തോൽവിയാകട്ടെ അതിന്റെ ഇരട്ടി! ആകെ 11 പോയിന്റ്. 13 ടീമുകളുള്ള ലീഗിൽ 10–ാം സ്ഥാനം.
കണ്ഠീരവ വീണ്ടും ബെംഗളൂരുവിന്റെ ശ്രീ ആയി. എതിരാളികളുടെ കോട്ടയിൽ ചെന്നു തീകോരിയിട്ട ആക്രമണ ഫുട്ബോൾ കളിച്ചിട്ടും ബ്ലാസ്റ്റേഴ്സിനു വീണ്ടും കണ്ണീർ മടക്കം. ഹാട്രിക് ഗോളുകളുമായി നാൽപ്പതുകാരൻ സ്ട്രൈക്കർ സുനിൽ ഛേത്രി അഴിഞ്ഞാടിയ പോരാട്ടത്തിൽ 4–2 നാണു ബെംഗളൂരു കോട്ട കാത്തത്. ആദ്യപകുതിയിൽ രണ്ടു ഗോളിനു പിന്നിലായ ശേഷം ബ്ലാസ്റ്റേഴ്സ് ഒപ്പത്തിനൊപ്പം വന്ന ഏറ്റുമുട്ടലിനൊടുവിലാണു ബെംഗളൂരു വിജയം പിടിച്ചുവാങ്ങിയത്.
ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിനു പുറത്തു കൊച്ചിയിലെ നെഹ്റു സ്റ്റേഡിയത്തിലേതിനു സമാനമായ മലയാളി ആരാധകക്കൂട്ടത്തിനു നടുവിലേക്കാണു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ വന്നിറങ്ങിയത്. കോച്ച് മികായേൽ സ്റ്റാറേയെ സ്വീകരിച്ച് ആരാധകർ ഒരു കുറിപ്പും കൈമാറി. അതിലെ വാക്കുകൾ ഇങ്ങനെ – ‘എല്ലാം മറന്നു പോരാടുക, നിങ്ങളുടെ കരുത്ത് കാണിക്കുക. ന
ഹൈദരാബാദ്∙ ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയെ 2–0ന് തോൽപിച്ച് എഫ്സി ഗോവ. ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം പകുതിയിൽ തന്നെ ഗോവ 2–0ന് മുന്നിലെത്തി. 33–ാം മിനിറ്റിൽ ഉദാന്ത സിങ്ങും 44–ാം മിനിറ്റിൽ ഇകെർ ഗ്വാറോട്സെനയുമാണ് ഗോവയ്ക്കായി ലക്ഷ്യം കണ്ടത്.
കൊച്ചി ∙ ആശങ്കകളോടെ വീണ്ടുമൊരു ഡിസംബർ. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഡിസംബറിലെത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ആവേശവും പതിവുപോലെ മഞ്ഞുമൂടിക്കിടക്കുകയാണ്. പരുക്കേറ്റ് അഡ്രിയൻ ലൂണ പിൻമാറിയതോടെ നായകനില്ലാതെ ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിലായിരുന്നു കഴിഞ്ഞ ഡിസംബറിൽ ബ്ലാസ്റ്റേഴ്സെങ്കിൽ ഇത്തവണ ആശങ്ക, ഗോൾ വഴങ്ങുന്നതിലെ ദൗർബല്യം എങ്ങനെ മറികടക്കുമെന്ന കാര്യത്തിലാണ്. പോയിന്റ് പട്ടികയുടെ തലപ്പത്തുള്ള ബെംഗളൂരു എഫ്സിക്കും മോഹൻ ബഗാനുമെതിരെയാണ് ഈ മാസത്തെ ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ. 10 മത്സരങ്ങളിൽ 11 പോയിന്റുമായി ഒൻപതാം സ്ഥാനത്താണു ബ്ലാസ്റ്റേഴ്സ്. 3 വർഷത്തിനു ശേഷം പരിശീലകനെ മാറ്റി ടീം അഴിച്ചുപണിത സീസണിലാണു ബ്ലാസ്റ്റേഴ്സ് ഇത്തരത്തിൽ നക്ഷത്രമെണ്ണുന്നത്.
ഭുവനേശ്വർ ∙ ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിയെ വീഴ്ത്തി ഒഡീഷ എഫ്സി (4–2). കലിംഗ സ്റ്റേഡിയത്തിൽ ഡിയേഗോ മൗറീഷ്യോയുടെ ഇരട്ടഗോളും (45+3, 63) മാവിമിങ്താന (10), മുർത്താദ ഫോൾ (27) എന്നിവരുടെ ഗോളുകളുമാണ് ഒഡീഷയ്ക്ക് വിജയം സമ്മാനിച്ചത്.
ചെന്നൈയിൻ എഫ്സിക്കെതിരെ കഴിഞ്ഞ മത്സരത്തിൽ വിജയിച്ചത് തിരിച്ചുവരവിന്റെ തുടക്കമാകുമെന്നു പ്രതീക്ഷിച്ചവരെയെല്ലാം വീണ്ടും നിരാശരാക്കിക്കളഞ്ഞു കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവയ്ക്കെതിരെ ജയിക്കേണ്ട മത്സരമാണു ബ്ലാസ്റ്റേഴ്സ് തോറ്റത്. ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഭേദപ്പെട്ട നിലയിലുള്ള എതിരാളികൾക്കെതിരെ ബ്ലാസ്റ്റേഴ്സ് പൊരുതി നോക്കിയെന്നതു വാസ്തവം തന്നെ. പക്ഷേ, പതിവുപോലെ ഒരു ഗോൾ വഴങ്ങിയതിനു ശേഷമാണു ബ്ലാസ്റ്റേഴ്സ് കളി തിരിച്ചുപിടിക്കാൻ കഠിനമായി അധ്വാനിച്ചത്.
നോവ സദൂയിയുടെ ഷോട്ടുകൾ ലക്ഷ്യം കണ്ടില്ല, ഹെസൂസ് ഹിമെനെയുടെ കാലുകളിൽ പന്തെത്തിയില്ല, ഒരേയൊരു വട്ടം ഗോൾകീപ്പർ സച്ചിൻ സുരേഷിനു പിഴയ്ക്കുകയും ചെയ്തു; ഫലം ബ്ലാസ്റ്റേഴ്സിന്റെ കോട്ടമുറ്റത്തു ഗോവൻ കാർണിവൽ. ഐഎസ്എൽ ഫുട്ബോളിലെ ഹോം മാച്ചിൽ ബ്ലാസ്റ്റേഴ്സിന്റെ തോൽവി 1–0ന്. സീസണിലെ ഹാട്രിക് തോൽവികൾക്കുശേഷം ഞായറാഴ്ച ചെന്നൈയിൻ എഫ്സിയെ കീഴടക്കി വിജയവഴിയിൽ തിരിച്ചെത്തിയതിനു പിന്നാലെ ടീമിനു വീണ്ടും നിരാശ.
ഇടവേളയിലെ പാഠങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ ചില ചലനങ്ങൾ ഉണ്ടാക്കിയെന്ന ശുഭസൂചനകളുടേതാണ് ചെന്നൈയിനെതിരായ കഴിഞ്ഞ മത്സരത്തിലെ ജയം. 3 ഗോളുകൾ ചെന്നൈയിൻ വലയിൽ അടിച്ചുകയറ്റിയതിനേക്കാൾ ബ്ലാസ്റ്റേഴ്സ് ക്യാംപിന് ആവേശം പകരുന്നതു വേറൊരു ഘടകമാകും; ക്ലീൻ ഷീറ്റ് നേടി മടങ്ങാൻ സാധിച്ചു എന്ന നേട്ടം. ഐഎസ്എൽ സീസണുകളിൽ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം 20–ാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഒരു ഗോളും വഴങ്ങാതെ മൈതാനം വിടുന്നത്!
കൊച്ചി ∙ മൂന്നു തുടർ തോൽവികളുടെ കണ്ണീർ കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ രാവിൽ തുടച്ചു കളഞ്ഞു; ചെന്നൈയിൻ എഫ്സിക്കെതിരായ വിജയം എന്ന തൂവാല കൊണ്ട്! ജയിച്ചേ തീരൂ എന്നുറപ്പിച്ചു കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് ചെന്നൈ മച്ചാൻമാരെ തീർത്തതു 3–0ന്. ഹെസൂസ് ഹിമെനെയും (56–ാം മിനിറ്റ്) നോവ സദൂയിയും (70) കെ.പി.രാഹുലും (90+2) ഗോളവകാശികൾ. രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മൂന്നു ഗോളുകളും. ഗോളുകൾ വഴങ്ങുന്ന ശീലം ഒഴിവാക്കണമെന്ന കോച്ച് മികായേൽ സ്റ്റാറെയുടെ നിർദേശം പ്രതിരോധനിര കേട്ടു; സീസണിൽ ആദ്യമായി ബ്ലാസ്റ്റേഴ്സിനു ക്ലീൻ ഷീറ്റ്.
ഐഎസ്എലിലെ ‘സ്മോൾ ബ്രേക്ക്’ കഴിഞ്ഞു കേരള ബ്ലാസ്റ്റേഴ്സ് ക്യാംപിന് ഇന്നു തുടക്കമാകും. പതിനൊന്നാം പതിപ്പിന്റെ മൂന്നിലൊന്ന് അധ്യായം പിന്നിടുമ്പോൾ ഇനിയും പഠനം തുടങ്ങാത്ത നിലയിലാണു ബ്ലാസ്റ്റേഴ്സ്. രണ്ടു ജയം, രണ്ടു സമനില, നാലു തോൽവി എന്നിങ്ങനെയാണു 8 മത്സരം പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന്റെ ചിത്രം. കഴിഞ്ഞ മൂന്നു സീസണുകളിൽ പ്ലേഓഫ് കടന്നിട്ടും കിരീടം മാത്രം ലക്ഷ്യമിട്ടു പരിശീലക സ്ഥാനത്തുൾപ്പെടെ അഴിച്ചുപണി നടത്തിയ ടീമിനെ ഉലയ്ക്കുന്നതാണീ കണക്കുകൾ.
കൊച്ചി ∙ സീസണിൽ ഒരേയൊരു വിജയവുമായി ‘വിഷമിച്ച്’ കൊച്ചിയിലെത്തിയ ഹൈദരാബാദ് എഫ്സിയെയും കേരള ബ്ലാസ്റ്റേഴ്സ് ‘സന്തോഷിപ്പിച്ച്’ തിരിച്ചയച്ചു! ‘അതിഥി ദേവോ ഭവ’ എന്ന് ഓരോ ചലനത്തിലും ഉറക്കെ പ്രഖ്യാപിച്ച കേരള ബ്ലാസ്റ്റേഴ്സിന്, ഹൈദരാബാദ് എഫ്സിക്കെതിരായ ഐഎസ്എൽ പോരാട്ടത്തിൽ നിരാശപ്പെടുത്തുന്ന തോൽവി. പിന്നിൽനിന്നും തിരിച്ചടിച്ച് 2–1നാണ് ഹൈദരാബാദ് എഫ്സി ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ഹൈദരാബാദ് എഫ്സിക്കായി ബ്രസീലിയൻ താരം ആന്ദ്രെ ആൽബ ഇരട്ടഗോൾ നേടി. 43, 70 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ 13–ാം മിനിറ്റിൽ ഹെസൂസ് ഹിമെനെ നേടി.
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കെതിരെ ചെന്നൈയിൻ എഫ്സിക്ക് 5–1ന്റെ കൂറ്റൻ ജയം. ജംഷഡ്പുരിന്റെ സ്വന്തം മൈതാനമായ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഇർഫാൻ യദ്വദ് (22), കൊന്നോർ ഷീൽഡ്സ് (24), വിൽമർ ജോർദാൻ ഗിൽ (54), ലൂകാസ് ബ്രാംബില്ല (71) എന്നിവരാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്.