ADVERTISEMENT

ബർമിങ്ങാം∙ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം പി.വി. സിന്ധു ആദ്യ റൗണ്ടിൽ തോറ്റു പുറത്ത്. ഒളിംപിക്– ലോക ചാംപ്യൻഷിപ്പ് വെള്ളി മെഡൽ ജേത്രിയും അഞ്ചാം സീഡുമായ സിന്ധു ആദ്യ റൗണ്ടിൽ മുൻ ലോക 2–ാം നമ്പർ സുങ് ജി ഹ്യൂണിനോടാണ് (ദക്ഷിണ കൊറിയ) തോറ്റത്. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ തോൽവി. സ്കോർ: 16-21, 22-20, 18-21.

കഴിഞ്ഞ വർഷം ഇവിടെ സെമി വരെ എത്തിയ താരമാണ് സിന്ധു. ഈ വിജയത്തോടെ, സിന്ധുവുമായുള്ള കഴിഞ്ഞ 15 നേർക്കുനേർ പോരാട്ടങ്ങളിൽ ഏഴാം വിജയവും സുങ് ജി കുറിച്ചു. കഴിഞ്ഞ വർഷം നടന്ന 3 മൽസരങ്ങളിൽ രണ്ടിലും വിജയം സുങ് ജിയ്ക്കായിരുന്നു. അതേസമയം, പുരുഷവിഭാഗം സിംഗിൾസിൽ സീഡ് ചെയ്യപ്പെടാത്ത താരമായ സായ് പ്രണീത് പ്രീക്വാർട്ടറിൽ കടന്നു. മലയാളി താരം എച്ച്.എസ്. പ്രണോയിയെ തോൽപ്പിച്ചാണ് സായ് പ്രണീതിന്റെ മുന്നേറ്റം. ഹോങ്കോങ്ങിന്റെ എൻഗി കാ ലോങ്ങാണ് പ്രീക്വാർട്ടറിൽ സായ് പ്രണീതിന്റെ എതിരാളി.

ലോക റാങ്കിങ്ങിലെ ആദ്യ 32 പേർ മൽസരിക്കുന്ന ചാംപ്യൻഷിപ്പിൽ ഇന്ത്യയിൽ നിന്നു സിംഗിൾസ് പോരാട്ടത്തിനു സീഡ് ചെയ്യപ്പെട്ടിരിക്കുന്ന മൂന്നു താരങ്ങളിൽ ഒരാളാണ് പുറത്തായ സിന്ധു. സിന്ധുവിനു പുറമെ സൈന നെഹ്‌വാളും പുരുഷ വിഭാഗത്തിൽ കിഡംബി ശ്രീകാന്തുമാണ് സീഡ് ചെയ്യപ്പെട്ടിട്ടുള്ള താരങ്ങൾ. 18 വർഷത്തിനു ശേഷം ഇന്ത്യയിൽ കിരീടമെത്തിക്കാനാനുള്ള ശ്രമത്തിലാണ് സൈനയും ശ്രീകാന്തും. ദേശീയ ടീം കോച്ച് പുല്ലേല ഗോപിചന്ദ് ആണ് ഏറ്റവും ഒടുവിലായി ചാംപ്യൻഷിപ്പ് ജയിച്ച ഇന്ത്യൻ താരം (2001). 

ലണ്ടൻ ഒളിംപിക്സ് വെങ്കലമെഡൽ ജേത്രിയും എട്ടാം സീഡുമായ സൈന ആദ്യ റൗണ്ടിൽ സ്കോട്‌ലൻഡിന്റെ ക്രിസ്റ്റി ഗിൽമോറിനെ നേരിടും. ഗിൽമോറിനെതിരായ ആറിൽ ആറു മൽസരവും ജയിച്ച താരമാണ് സൈന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com