ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ ഓപ്പൺ ബാഡ്മിന്റനിൽ മുൻ ജേതാക്കളായ പി.വി. സിന്ധു, കെ. ശ്രീകാന്ത് എന്നിവർ ക്വാർട്ടർ ഫൈനലിൽ. മുൻ ലോക രണ്ടാം നമ്പർ ഡെന്മാർക്കിന്റെ യാൻ ജോർജെൻസണിനെ വാശിയേറിയ പോരാട്ടത്തിൽ കീഴടക്കിയ എച്ച്. എസ്. പ്രണോയിയുടേതായിരുന്നു ഇന്നലത്തെ മിന്നുന്ന പ്രകടനം (21-19, 20-22, 21-17). ഇന്ത്യൻ താരങ്ങളായ ബി. സായ് പ്രണീതും പി. കശ്യപും ക്വാർട്ടർ ഫൈനലിൽ കടന്നു.

ഹോങ്കോങ്ങിന്റെ ‍െഡങ് ജോയ് സുവാനെ 21–11, 21–13നു തോൽപിച്ചാണ് സിന്ധുവിന്റെ കുതിപ്പ്. ശ്രീകാന്ത് ചൈനയുടെ ലു ഗുവാങ്സുവിനെ 21-11 21-16നു തോൽപിച്ചു. ഇന്ത്യക്കാർ തമ്മിൽ നടന്ന പോരാട്ടത്തിൽ സമീർ വർമയെ 18-21 21-16 21-15നു കീഴടക്കിയാണ് സായ് പ്രണീത് ക്വാർട്ടറിലെത്തിയത്. ശ്രീകാന്താണ് സായുടെ അടുത്ത എതിരാളി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com