ADVERTISEMENT

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പതിവു പരിശോധനകൾ മുടങ്ങിയാലും ഉത്തേജകം ഉപയോഗിച്ച് വഞ്ചിക്കാൻ ശ്രമിക്കരുതെന്ന് എല്ലാ കായിക താരങ്ങൾക്കും രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസിയുടെ (വാഡ) മുന്നറിയിപ്പ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വാഡയുടെ പരിശോധനാ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് പറയാൻ വയ്യ. പക്ഷേ, വൈറസ് വ്യാപനം നിയന്ത്രണത്തിലായാൽ എല്ലാം പഴയപടിയാകുമെന്നാണ് പ്രതീക്ഷ. ഈ ഇടവേളയിൽ കൊറോണ വൈറസ് വ്യാപനം മറയാക്കി ആരും ഉത്തേജകം ഉപയോഗിച്ച് വഞ്ചിക്കാൻ ശ്രമിക്കരുതെന്ന് വാഡ പ്രസിഡന്റ് വിറ്റോൽഡ് ബാൻക പറഞ്ഞു.

‘ഉത്തേജക വിരുദ്ധ നീക്കങ്ങൾക്ക് ഒരിക്കലും വിശ്രമമില്ല എന്നതാണ് വാസ്തവം. എല്ലാ കായിക താരങ്ങൾക്കുമുള്ള എന്റെ സന്ദേശവും അതുതന്നെ’ – ബാൻക പറഞ്ഞു.

‘കായിക താരങ്ങളുടെ ബയോളജിക്കൽ പാസ്പോർട്ടും ദീർഘകാല വിശകലനങ്ങളും ഉൾപ്പെടെയുള്ളവ വാഡയുടെ പക്കലുണ്ട്. വരും ആഴ്ചകളിലും മാസങ്ങളിലും ഇതു നിർണായാകമാകും. ഇത് പരസ്പരം വഞ്ചിക്കാനുള്ള സമയമല്ലെന്ന് മാത്രം ഓർക്കുക. അത്‍ലീറ്റുകൾക്ക് സമ്പൂർണ ശുചിത്വം ഉറപ്പാക്കാനുള്ള നടപടികൾ വാഡ കൈക്കൊള്ളും. ഈ ഗ്യാപ്പിൽ ആരെങ്കിലും ഉത്തേജക മരുന്ന് ഉപയോഗിക്കാൻ ശ്രമിച്ചാൽ ഉറപ്പായും പിടികൂടും’ – ബാൻക മുന്നറിയിപ്പു നൽകി.

English Summary: 'Anti-doping never sleeps': WADA president warns athletes against using coronavirus pandemic to cheat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com