പുതിയ മാർഗരേഖയുമായി സായ്; നീന്തലും ബോക്സിങ്ങും വേണ്ട!
Mail This Article
×
ന്യൂഡൽഹി ∙ ബാറ്റൺ കൈമാറാതെ റിലേ പരിശീലനം, ബാഡ്മിന്റൻ കോർട്ടിൽ സിംഗിൾസ് താരങ്ങൾ മാത്രം, ബോക്സർമാർ റിങ്ങിനുള്ളിൽ പ്രവേശിക്കരുത്, നീന്തൽക്കുളത്തിൽ ഇറങ്ങരുത് തുടങ്ങിയ നിർദേശങ്ങളുമായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്). സായ് പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനു മുന്നോടിയായാണു മാർഗരേഖ പുറത്തിറക്കിയത്.
സമ്പർക്കമില്ലാത്ത അത്‌ലറ്റിക്സ്, ഷൂട്ടിങ്, സൈക്ലിങ്, ആർച്ചറി, ഫെൻസിങ്, കുറഞ്ഞ സമ്പർക്കമുള്ള ഹോക്കി, ഫുട്ബോൾ, വോളിബോൾ, ബാസ്‌കറ്റ്ബോൾ, ഹാൻഡ്ബോൾ, ടെന്നിസ്, ടേബിൾ ടെന്നിസ് തുടങ്ങിയ 11 കായിക ഇനങ്ങളിലെ പരിശീലനം വൈകാതെ ആരംഭിക്കാമെന്നാണു സായ് വിലയിരുത്തൽ.
കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നിർദേശം അനുസരിച്ചാകും പരിശീലനം പുനരാരംഭിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.