ADVERTISEMENT

തിരുവനന്തപുരം ∙ പ്ലസ് വൺ സ്പോർട്സ് ക്വോട്ട പ്രവേശനത്തിനുള്ള കായിക സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനായി വിദ്യാർഥികൾ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസുകളിൽ നേരിട്ടെത്തണമെന്നും ഓൺലൈൻ അപേക്ഷയുടെ പകർപ്പ് സ്കൂളുകളിലെത്തി സമർപ്പിക്കണമെന്നുമുള്ള സംസ്ഥാന സ്പോർട്സ് കൗൺസിൽ നിർദേശം വിവാദത്തിൽ. കോവിഡ് മൂലം പ്ലസ് വൺ പ്രവേശനം ഓൺലൈനാക്കി മാറ്റിയിരിക്കെയാണു കൗൺസിലിന്റെ വിവാദ നിർദേശം.

പരാതികൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പ്രവേശനത്തിനായുള്ള വെബ്‌സൈറ്റ് ലിങ്ക് ഓപ്പണാകുന്നതിനു മുൻപുതന്നെ നിർദേശത്തിൽ മാറ്റംവരുത്തും.

സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി റജിസ്റ്റർ ചെയ്തശേഷം വെരിഫിക്കേഷനു ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിലെത്തണമെന്നാണു പറഞ്ഞിട്ടുള്ളത്. 50 രൂപ ഫീസുമുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സ്കൂൾ പ്രിൻസിപ്പലിനു സമർപ്പിക്കുകയും വേണം. ഓരോ ജില്ലയിലും നൂറുകണക്കിനു വിദ്യാർഥികൾ അപേക്ഷകരായുണ്ട്. ഡിപാർട്മെന്റൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സുനിൽകുമാർ ഉൾപ്പെടെയുള്ളവർ വിവാദ നിർദേശത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com