ADVERTISEMENT

ചെന്നൈ ∙ മുൻ ലോക ചാംപ്യൻ വിശ്വനാഥൻ ആനന്ദ് ഉൾപ്പെടെയുള്ളവർ പതറിയിട്ടും ഇന്ത്യയെ ആദ്യമായി ചെസ് ഒളിംപ്യാഡ് ഫൈനലിലേക്കു കൈപിടിച്ചുയർത്തി കൊനേരു ഹംപി. 2 റൗണ്ടുകളിൽ ഓരോ ജയം വീതം നേടി ഇന്ത്യയും പോളണ്ടും സമനിലയിൽ നിൽക്കെ ടൈബ്രേക്കർ വിജയത്തിലൂടെയാണു ലോക വനിതാ റാപ്പിഡ് ചെസ് ചാംപ്യൻ ഹംപി ഇന്ത്യയ്ക്കു ഫൈനൽ ബർത്ത് നേടിക്കൊടുത്തത്.

കരുത്തരായ റഷ്യയെ ഫൈനലിൽ ഇന്ത്യ നേരിടും. 2014ൽ വെങ്കലം നേടിയതാണ് ഒളിംപ്യാഡിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ആദ്യ റൗണ്ടിൽ മലയാളി താരം നിഹാൽ സരിൻ നേടിയ ഒറ്റ ജയം മാത്രമായിരുന്നു ഇന്ത്യയ്ക്ക് ആശ്വാസം.

ആനന്ദും ക്യാപ്റ്റൻ വിദിത് ഗുജറാത്തിയും ഉൾപ്പെടെയുള്ളവർക്കു കാലിടറ‍ിയതോടെ 4–2ന് ഇന്ത്യ പിന്നിലായി. എന്നാൽ, 2–ാം റൗണ്ടിൽ പോളണ്ടിനെ 4.5–1.5ന് തോൽപിച്ച് ഇന്ത്യ കരുത്തുകാട്ടി. ടൈബ്രേക്കറിൽ 41 കരുനീക്കത്തിൽ ഹംപി വിജയം പിടിച്ചെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com