ADVERTISEMENT
തൃശൂർ ∙ 2 രാജ്യാന്തര ചെസ് ചാംപ്യൻഷിപ്പുകളിൽ ഒരേസമയം കളിച്ചുകൊണ്ടിരിക്കെ ചൂടും പനിയും തളർച്ചയും അനുഭവപ്പെട്ടപ്പോൾ നിഹാൽ പേടിച്ചു, കോവിഡോ മറ്റോ ആണോ? പരിശോധനയ്ക്കു വിധേയനായെങ്കിലും ഫലം നെഗറ്റീവ്. മത്സരച്ചൂടിനൊപ്പമെത്ത‍ാൻ പനിച്ചൂടിനു കഴിയാതെ വന്നപ്പോൾ 8 മണിക്കൂറിനിടെ മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിനെ തേടിയെത്തിയത് രണ്ടാം രാജ്യാന്തര നേട്ടം. ഏഷ്യൻ നേഷൻസ് ചെസിൽ ഇന്ത്യൻ ടീമിനൊപ്പം വെള്ളി നേടിയതിനു പിന്നാലെ കാർപോവ് ട്രോഫി രാജ്യാന്തര റാപ്പിഡ് ചെസ് ടൂർണമെന്റിൽ നിഹാൽ വ്യക്തിഗത കിരീടം സ്വന്തമാക്കി. കാർപോവ് ട്രോഫി ഫൈനലിൽ റഷ്യൻ ഗ്രാൻഡ് മാസ്റ്റർ അലക്സി സെറാനയെ തോൽപിച്ചാണ് കിരീടനേട്ടം (1.5–0.5). പുലർച്ചെ 2.30വരെ ഏഷ്യൻ നേഷൻസിൽ മത്സരിച്ച ശേഷമാണ് നിഹാൽ രാവിലെ 11.30ന് കാർപോവ് ട്രോഫി കളിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com