ADVERTISEMENT

പനജി ∙ കപ്പലിന്റെ മേൽത്തട്ടിലെ ഇടിപ്പൂരത്തിൽ ഇന്നു ഗോവൻ തീരം പ്രകമ്പനം കൊള്ളും. ഇന്ത്യൻ താരം വിജേന്ദർ സിങ്ങും റഷ്യയുടെ അർതിഷ് ലോപ്സാനും തമ്മിലുള്ള പ്രഫഷനൽ ബോക്സിങ് പോരാട്ടം ഇന്നു രാത്രി ഗോവയിലെ മാണ്ഡവി നദീതീരത്ത് ‘മ‍ജസ്റ്റിക് പ്രൈഡ്’ ആഡംബരക്കപ്പലിൽ നടക്കും. 2008 ഒളിംപിക്സിലെ വെങ്കല ജേതാവായ വിജേന്ദർ തന്റെ പ്രഫഷനൽ കരിയറിൽ ഇതുവരെ ഒരൊറ്റ മത്സരംപോലും തോറ്റിട്ടില്ല.

ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷമാണു വിജേന്ദർ റിങ്ങിലേക്കെത്തുന്നത്. വിജേന്ദറിനെക്കാൾ 9 വയസ്സ് ഇളയതാണ് എതിരാളി. വിജേന്ദർ – ലോപ്സാ‍ൻ പോരാട്ടത്തിനൊപ്പം 4 മത്സരങ്ങൾകൂടി ഇന്നു കപ്പലിൽ നടക്കും. ബുക് മൈ ഷോയിലും ഫാൻകോഡിലും വൈകിട്ട് 6.30 മുതൽ ലൈവ് സ്ട്രീമിങ്ങുണ്ട്.

വിജേന്ദർ സിങ്

രാജ്യം: ഇന്ത്യ

പ്രായം: 35

തൂക്കം: 75 കിലോ

ആകെ മത്സരം: 12

ജയം: 12

∙ കഴിഞ്ഞ 8 എതിരാളികളെയും നേരിട്ടതുപോലെ നോക്കൗട്ടിൽ ലോപ്സാനെയും തോൽപിക്കും. 

അർതിഷ് ലോപ്സാൻ

രാജ്യം: റഷ്യ

പ്രായം: 26

തൂക്കം: 76.20 കിലോ

ആകെ  മത്സരം: 6

ജയം: 4

∙ വിജേന്ദറിന്റെ ആദ്യ പരാജയം  എന്റെ മുന്നിലായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com