വിജേന്ദർ സിങ്, അർതിഷ് ലോപ്സാൻ ബോക്സിങ് പോരാട്ടം ഇന്ന്
Mail This Article
പനജി ∙ കപ്പലിന്റെ മേൽത്തട്ടിലെ ഇടിപ്പൂരത്തിൽ ഇന്നു ഗോവൻ തീരം പ്രകമ്പനം കൊള്ളും. ഇന്ത്യൻ താരം വിജേന്ദർ സിങ്ങും റഷ്യയുടെ അർതിഷ് ലോപ്സാനും തമ്മിലുള്ള പ്രഫഷനൽ ബോക്സിങ് പോരാട്ടം ഇന്നു രാത്രി ഗോവയിലെ മാണ്ഡവി നദീതീരത്ത് ‘മജസ്റ്റിക് പ്രൈഡ്’ ആഡംബരക്കപ്പലിൽ നടക്കും. 2008 ഒളിംപിക്സിലെ വെങ്കല ജേതാവായ വിജേന്ദർ തന്റെ പ്രഫഷനൽ കരിയറിൽ ഇതുവരെ ഒരൊറ്റ മത്സരംപോലും തോറ്റിട്ടില്ല.
ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷമാണു വിജേന്ദർ റിങ്ങിലേക്കെത്തുന്നത്. വിജേന്ദറിനെക്കാൾ 9 വയസ്സ് ഇളയതാണ് എതിരാളി. വിജേന്ദർ – ലോപ്സാൻ പോരാട്ടത്തിനൊപ്പം 4 മത്സരങ്ങൾകൂടി ഇന്നു കപ്പലിൽ നടക്കും. ബുക് മൈ ഷോയിലും ഫാൻകോഡിലും വൈകിട്ട് 6.30 മുതൽ ലൈവ് സ്ട്രീമിങ്ങുണ്ട്.
വിജേന്ദർ സിങ്
രാജ്യം: ഇന്ത്യ
പ്രായം: 35
തൂക്കം: 75 കിലോ
ആകെ മത്സരം: 12
ജയം: 12
∙ കഴിഞ്ഞ 8 എതിരാളികളെയും നേരിട്ടതുപോലെ നോക്കൗട്ടിൽ ലോപ്സാനെയും തോൽപിക്കും.
അർതിഷ് ലോപ്സാൻ
രാജ്യം: റഷ്യ
പ്രായം: 26
തൂക്കം: 76.20 കിലോ
ആകെ മത്സരം: 6
ജയം: 4
∙ വിജേന്ദറിന്റെ ആദ്യ പരാജയം എന്റെ മുന്നിലായിരിക്കും.