സയ്യിദ് മോദി ബാഡ്മിന്റൻ: വനിതാ സിംഗിൾസ് കിരീടം പി.വി. സിന്ധുവിന്

pv-sindhu
പി.വി.സിന്ധു
SHARE

ലക്നൗ∙ 35 മിനിറ്റ് മാത്രം നീണ്ട ഫൈനലിൽ മാളവിക ബൻസോദിനെ കീഴടക്കി സയ്യിദ് മോദി ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ പി.വി.സിന്ധു ജേതാവായി. സ്കോർ: 21–13, 21–16. ലോക റാങ്കിങ്ങിൽ 84–ാം സ്ഥാനത്തു നിൽക്കുന്ന മാളവികയ്ക്കു 2–ാം ഗെയിമിൽ ഒഴികെ ലോക 7–ാം നമ്പർ താരം സിന്ധുവിനു കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. കിരീടമില്ലാതെ 2 വർഷവും 4 മാസവും 29 ദിവസവും (ആകെ 859 ദിവസം) പിന്നിട്ട ശേഷമാണു സിന്ധു ഒരു ടൂർണമെന്റിൽ ജേതാവാകുന്നത്. 2019 ഓഗസ്റ്റിൽ ലോക ചാംപ്യൻഷിപ്പിലാണ് ഏറ്റവുമൊടുവിൽ സിന്ധു ജേതാവായത്. 

pv-sindhu-1
പി.വി.സിന്ധു

മിക്സ്ഡ് ഡബിൾസിൽ ഇന്ത്യയുടെ ഇഷാൻ ഭട്നഗർ – തനിഷ ക്രാസ്റ്റോ സഖ്യം ജേതാക്കളായി. ഹേമ നാഗേന്ദ്ര ബാബു – ശ്രീവിദ്യ ഗുറാസദ സഖ്യത്തെ തോൽപിച്ചു (21–16, 21–12). കളിക്കാരിലൊരാൾക്കു കോവിഡ് ബാധിച്ചതിനാൽ പുരുഷ സിംഗിൾസ് ഫൈനൽ നടന്നില്ല. വനിതാ ഡബിൾസിൽ ഇന്ത്യയുടെ ട്രീസാ ജോളി – ഗായത്രി ഗോപിചന്ദ് സഖ്യവും പുരുഷ ഡബിൾസിൽ കൃഷ്ണ പ്രസാദ് – വിഷ്ണുവർധൻ സഖ്യവും 2–ാം സ്ഥാനക്കാരായി.

English Summary: PV Sindhu wins Syed Modi International title

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS