ADVERTISEMENT

ന്യൂഡൽഹി ∙ തോമസ് കപ്പിലെ ചരിത്ര വിജയത്തിനൊപ്പം ചേർത്തുവയ്ക്കാൻ ബധിര ഒളിംപിക്സ് ബാഡ്മിന്റനിലും ഇന്ത്യയ്ക്ക് ഉജ്വല നേട്ടം. 18 വയസ്സുകാരി ജെർലിൻ അനിക ബധിര ഒളിംപിക്സ് ബാഡ്മിന്റനിൽ നിന്നു നേടിയത് 3 സ്വർണം. വനിതാ സിംഗിൾസ്, മിക്സ്ഡ് ഡബിൾസ്, മിക്സ്ഡ് ടീം ഇനങ്ങളിലായിരുന്നു മധുര സ്വദേശിനിയായ ജെർലിന്റെ നേട്ടം. ബധിര ഒളിംപിക്സിൽ ഒരു ഇന്ത്യൻ താരം 3 സ്വർണം നേടുന്നത് ഇതാദ്യമാണ്. 

ജന്മനാ കേൾവി പരിമിതിയുണ്ടായിരുന്ന ജെർലിനെ ബാഡ്മിന്റനിലേക്കു വഴിതിരിച്ചുവിട്ടത് അച്ഛൻ ജയ രജകനാണ്. എട്ടാം വയസ്സിൽ മധുരയിലെ പ്രാദേശിക ക്ലബ്ബിൽ ചേർന്നു പരിശീലനം ആരംഭിച്ച ജെർലിൻ നേട്ടങ്ങളിലെത്തിയത് അതിവേഗമായിരുന്നു. 2019ൽ ലോക ബധിര ബാഡ്മിന്റനിൽ ഒരു സ്വർണമടക്കം 4 മെഡലുകൾ നേടിയതോടെ രാജ്യത്തിന്റെ സൂപ്പർ താരമായി മാറി. 

8 വീതം സ്വർണവും വെങ്കലവും ഒരു വെള്ളിയുമാണ് ബ്രസീലിൽ കഴിഞ്ഞ ദിവസം സമാപിച്ച ബധിര ഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടം. മെഡൽ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്.

 

English Summary: Deaflympics: Jerlin Anika wins three golds in badminton

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com