‘വീണ്ടും പോസ്റ്റ്മോര്‍ട്ടം വേണം; ഉത്തരവാദി കോച്ച്’: ലിതാരയുടെ മരണത്തിൽ മാതാപിതാക്കൾ
Mail This Article
ന്യൂഡൽഹി∙ പട്നയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബാസ്കറ്റ് ബോള്‍ താരം ലിതാരയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് മാതാപിതാക്കള്‍. മൊഴിയെടുക്കാനെത്തിയ പട്ന പൊലീസിനോടാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമില്ല. മരണത്തിന് കാരണം കോച്ച് രവി സിങ്ങാണെന്നും അയാള്‍ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയാണന്നും അമ്മ ലളിതയും അച്ഛന് കരുണനും പറഞ്ഞു.
ഏപ്രില്‍ 26 നാണ് ലിതാരയെ പട്നയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിടെ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷമാണ് ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുത്തത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍. രവിസിങ്ങിനെതിരെ കേസെടുത്തെങ്കിലും ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റ വിശദീകരണം. പട്ന രാജീവ് നഗര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ശംഭു സിങ്ങാണ് മൊഴിയെടുക്കാനെത്തിയത്.
English Summary: Parents demand repostmortem in Lithara suicide case