മേ‍ൽനോട്ട സമിതിക്കെതിരെ ഗുസ്തി താരങ്ങൾ

INDIA-WRESTLING-GENDER-ABUSE
ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്ന രാജ്യാന്തര ഗുസ്തി താരങ്ങളായ ബജ്‍രംഗ് പുനിയ, അൻഷു മാലിക്, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവർ. (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ ലൈംഗികാരോപണ വിവാദച്ചുഴിയിൽപെട്ട ദേശീയ ഗുസ്തി ഫെഡറേഷന്റെ മേൽനോട്ടത്തിനു കേന്ദ്രം നിയോഗിച്ച സമിതിക്കെതിരെ താരങ്ങൾ രംഗത്ത്. സമിതി രൂപീകരിക്കുന്നതിനു മുൻപു തങ്ങളോടു ചർച്ച ചെയ്യുമെന്ന ഉറപ്പ് കേന്ദ്രം പാലിച്ചില്ലെന്നു ബജ്‍രംഗ് പുനിയ സാക്ഷി മാലിക് തുടങ്ങിയ ഗുസ്തി താരങ്ങൾ ആരോപിച്ചു. ഇക്കാര്യം പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, കായികമന്ത്രി എന്നിവരെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

എം.സി.മേരി കോം അധ്യക്ഷയായ അഞ്ചംഗ സമിതിയെ കേന്ദ്ര കായികമന്ത്രി തിങ്കളാഴ്ചയാണു പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ ഇടപെടണമെന്നു ലോക ചാംപ്യൻഷിപ്  മെഡൽ ജേതാവ് ഗീത ഫോഗട്ട് ആവശ്യപ്പെട്ടു.

English Summary : Wrestling stars against monitoring committee

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS