ADVERTISEMENT

പത്തു വർഷത്തോളം തുടർച്ചയായി ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗമായിരുന്നു യു.ഷറഫലി. 5 തവണ നെഹ്‌റു കപ്പിലും 3 തവണ സാഫ് കപ്പിലും ഒരു തവണ ഏഷ്യാ കപ്പിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു. മലപ്പുറം അരീക്കോട് തെരട്ടമ്മൽ സ്വദേശിയായ ഷറഫലി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കേരള പൊലീസ് ടീമുകളിലൂടെയാണ് ശ്രദ്ധേയനായത്. കളിക്കളത്തിൽ ഡിഫൻഡ‍റായിരുന്നു. 9 തവണ കേരളത്തിനായി സന്തോഷ് ട്രോഫിയിലും 2 തവണ ദേശീയ ഗെയിംസിലും കളിച്ചു.

ആർആർഎഫ് കമൻഡാന്റായി വിരമിച്ച ശേഷം പരിശീലകനും സംഘാടകനുമായി തുടരുന്നതിനിടെയാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം ഷറഫലിയെ തേടിയെത്തുന്നത്. ഷറഫലി സംസാരിക്കുന്നു...

ഈ അവസരത്തെ എങ്ങനെ കാണുന്നു ?

വളരെ സന്തോഷം. ഈ ഉത്തരവാദിത്തം എന്നെ ഏൽപിച്ചതിൽ സംസ്ഥാന സർക്കാരിനോടു നന്ദി പറയുന്നു. സർക്കാരിന്റെ നയങ്ങൾക്ക് അനുസരിച്ച് കേരളത്തിന്റെ കായിക രംഗത്തെ വളർത്താൻ ഞാൻ പരമാവധി ശ്രമിക്കും.

എന്തൊക്കെ മാറ്റങ്ങളാണ് ആഗ്രഹിക്കുന്നത് ?

സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തന രീതിയൊക്കെ കൃത്യമായി മനസ്സിലാക്കിയതിനുശേഷം പോസിറ്റീവ് ആയ ഇടപടലുകൾ നടത്തണമെന്നാണ് ആഗ്രഹം. സംസ്ഥാനത്തെ പല കായിക സംഘടനകളും വിഘടിച്ചു നിൽക്കുകയാണെന്നു തോന്നിയിട്ടുണ്ട്. ഇവരെയെല്ലാവരെയും ഒന്നിപ്പിച്ച് കൂട്ടായ ഒരു മുന്നേറ്റം നടത്തണമെന്നാണ് ആഗ്രഹം‌. അതിനുവേണ്ടിയുള്ള ശ്രമങ്ങളുണ്ടാകും.

English Summary: Kerala Sports Council President U. Sharafali talks to Manorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com