ADVERTISEMENT

2.7 മില്യൻ ഡോളറാണ് അക്കൗണ്ടിൽനിന്ന് ആവിയായിപ്പോയത്. ഒന്നും രണ്ടും കോടിയല്ല, ഏകദേശം നൂറു കോടിയോളം രൂപ വരും നമ്മുടെ കണക്കിൽ. താരത്തിളക്കം കൊണ്ടും പരസ്യങ്ങളിലൂടെയും റസ്റ്ററന്റ് ശൃംഖലയിലൂടെയും മ്യൂസിക് ബാൻഡ് ഓർഗനൈസർ എന്ന നിലയിലും ഇക്കാലം കൊണ്ടു സമ്പാദിച്ചതിന്റെ ഭൂരിഭാഗവും തട്ടിയെടുക്കപ്പെട്ടു എന്നാണ് ബോൾട്ടിന്റെ അഭിഭാഷകൻ ലിന്റൻ പി. ഗോർഡൻ പറയുന്നത്. തട്ടിപ്പു നടന്നു എന്ന കാര്യം കിങ്സ്റ്റണിലെ ധനകാര്യ സ്ഥാപനമായ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് അധികൃതർ സമ്മതിക്കുകയും ചെയ്തു. തന്റെയും കുടുംബത്തിന്റെയും ഭാവിക്കായി ബോൾട്ട് ആ സ്ഥാപനത്തിൽ നിക്ഷേപിച്ച തുകയിൽ ഇപ്പോൾ അവശേഷിക്കുന്നത് 12,000 ഡോളർ മാത്രം (പത്തു ലക്ഷത്തോളം രൂപ).

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com