മറഡോണ ക്ലിനിക്കിൽ തുടരണമായിരുന്നു: കാർഡിയോളജിസ്റ്റ്

Mail This Article
×
ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി കാർഡിയോളജിസ്റ്റ് സെബാസ്റ്റ്യൻ നാനി. മറഡോണ ഒരു ഹൈ റിസ്ക് പേഷ്യന്റ് ആയിരുന്നെന്നും ശസ്ത്രക്രിയയ്ക്കു ശേഷം ക്ലിനിക്കിൽ തുടരുന്നതിനു പകരം അദ്ദേഹത്തെ വീട്ടിലേക്ക് അയച്ചത് തെറ്റായെന്നും നാനി കോടതിയിൽ മൊഴി നൽകി.
മറഡോണയുടെ ചികിത്സയിൽ വീഴ്ചവരുത്തിയതായി ആരോപിച്ച് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന 7 ഡോക്ടർമാർ നിലവിൽ വിചാരണ നേരിടുകയാണ്. 1986ൽ ലോകകപ്പ് നേടിയ അർജന്റീന ടീമിന്റെ ക്യാപ്റ്റനായിരുന്ന മറഡോണ 2020 നവംബർ 25നാണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞു ക്ലിനിക്കിൽ നിന്നു വീട്ടിലേക്കു മടങ്ങിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മരണം.
English Summary:
Maradona's Death: Cardiologist blames negligence in post-surgery care
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.