ADVERTISEMENT

ലണ്ടൻ ∙ ഗ്രൂപ്പ് ഘട്ടത്തിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്, സെമിഫൈനലിൽ 2–ാം നമ്പർ താരം റാഫേൽ നദാൽ, ഒടുവിൽ ഫൈനലിൽ 3–ാം നമ്പർ താരം ഡൊമിനിക് തീം.. എതിരാളികളെ ഒന്നൊന്നായി വീഴ്ത്തിയ റഷ്യക്കാരൻ 4–ാം നമ്പർ ഡാനിൽ മെദ്‌വദെവിനു എടിപി ഫൈനൽസ് കിരീടം.

ഫൈനലിൽ നിലവിലെ യുഎസ് ഓപ്പൺ ചാംപ്യൻ ഓസ്ട്രിയൻ താരം തീമിനെ മെദ്‌വദെവ് വീഴ്ത്തിയത് 4–6,7–6,6–4ന്. ആദ്യ സെറ്റ് കൈവിട്ടെങ്കിലും 2 മണിക്കൂർ 42 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ അന്തിമവിജയം ഇരുപത്തിനാലുകാരൻ മെദ്‌വദെവിനായി.

ലോക റാങ്കിങ്ങിൽ‌ ആദ്യ 3 സ്ഥാനങ്ങളിലുള്ളവരെയും തോൽപിച്ച് എടിപി കിരീടം ചൂടുന്ന നാലാമത്തെ താരമാണ് മെദ്‌വദെവ്. ബോറിസ് ബെക്കർ (1994– സ്റ്റോക്ക്ഹോം), നൊവാക് ജോക്കോവിച്ച് (മോൺട്രിയാൽ–2007), ഡേവിഡ് നൽബന്തിയാൻ (2007–മഡ്രിഡ്) എന്നിവരാണ് മറ്റുള്ളവർ.

ലണ്ടനിൽ നടന്ന അവസാന എടിപി ഫൈനൽസിൽ കൂടിയാണ് മെദ്‌വദെവിന്റെ കിരീടനേട്ടം. അടുത്ത വർഷം മുതൽ ഇറ്റലിയിലെ ടൂറിനിലാണ് ചാംപ്യൻഷിപ്.

English Summary: Medvedev wins ATP finals tennis title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com